Sunday, December 29, 2013


ഈ ചിത്രങ്ങൾ 2013 നെ വരവേല്ക്കാൻ തയ്യാറായ ഇന്ത്യയെ കാണിക്കുന്നതാണ്.... മറ്റൊരു രാജ്യവും ഈ വിധം പുതുവർഷം ആഘോഷിച്ചിട്ടുണ്ടാവില്ല ...ഇവരുടെ കണ്ണുകളിൽ കാണുന്നത് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ വേദന മാത്രമല്ല നാളെയുടെ ഇരയാകുന്നതിന്റെ നിസ്സഹായതയും ഉണ്ട്.....
വീണ്ടും ഒരു പുതുവർഷം ...2012നേക്കാൾ മികച്ചതായി എന്താണ് ഈ രാജ്യത്തെ നിയമവും ഭരണകൂടവും സമൂഹവും നമ്മുടെ സഹോദരിമാർക്ക് 2013ൽ നൽകിയത് ? ഇനി 2014ൽ നൽകുമെന്ന് എന്ത് ഉറപ്പാണുള്ളത്?

ഇനിയൊരു ദിനം 

ഒടുവിലായ് കൊഴിഞ്ഞു വീഴും
ആ ചെമ്പനീർ പൂവും
ഒരു കൊച്ചു പരിമളം ബാക്കി വെയ്ക്കും...
ഈ വഴിയിലെങ്ങൊ പിരിഞ്ഞു
പോകും നമ്മൾ
ഒരു പാട് ഓർമ്മകൾ കാത്തുവെയ്ക്കും..
ഇനി ഈ വഴികളിൽ
ഞാനില്ല,നീയില്ല,
നാം ഒരുമിച്ചായൊരു യാത്രയില്ല...
പിരിയരുതെന്നു നാം
ആഗ്രഹിച്ചീടിലും ഇനി
നമുക്കായൊരു പുലരിയില്ല...
എത്രയോ നാളുകൾ
നമ്മളാ ചെമ്പക
പൂവിന്റെ തണലിൽ
ഒത്തിരുന്നു..
ഒരു പുസ്തകത്താളിൽ
മയങ്ങുന്ന പീലി തൻ
സ്വപ്‌നങ്ങൾ നോക്കി നിന്ന്...
ഇനി നമുക്കില്ല
നാളെകൾ,നാളുകൾ
ഇത് പിരിവിൻ
പ്രഭാതമായി...
പിരിയുന്നതിൻ മുൻപ്
ഈ കലാലയത്തിന്റെ
കരയുന്ന കണ്‍കളിൽ
ഒന്ന് നോക്കി,
പറയും ഞാനെൻ
ഹൃദയമേ,ഒരു
നാളിൽ നമൊരുമിക്കും
വരും നാളതൊന്നിൽ ...
പിരിയുവാനാകുമോ
പ്രീയ സുഹൃത്തെ, നിൻ
സ്മൃതിയിൽ മറയുമോ
ആ നാളുകൾ ...
ഇനിയും നമുക്കായി
ചെമ്പകം പൂക്കും
ഇനിയും നമുക്കായി
വസന്തം തളിർക്കും
ഏറ്റു വിളികളൊരുപാട്
നമുക്കായി മുഴങ്ങും,
മാറ്റൊലി പോലെ ഞാൻ
നിൻ ചാരെ നില്ക്കും
ആ മയിൽ പീലി തൻ
നിദ്രയിലപ്പോഴും
ഒരു കൊച്ചു സ്വപ്നം
തളിരിട്ടു നില്ക്കും..
പിരിയുവാനാകില്ല
വിട പറയില്ല ഞാൻ
നീ എന്റെ ഹൃത്തിനും
ഹൃത്താം സുഹൃത്തെ...

Saturday, December 28, 2013

പുരുഷമേധം

പുരുഷമേധം

മധുസൂദനൻ നായർ 


മൃതിവരം തന്ന ജന്മമേ നിന്നൊടീ
മലിനദേഹം ഇരന്നതെ ഇല്ല ഞാൻ (2)
നരക ഗാധയിൽ എന്നെ ആർത്ത സ്വര
കണികയായി കൊരുത്തിട്ടതെന്തു നീ 
അരുണ ജീവനുടച്ചെറിഞ്ഞെന്നിലെ
തരുണ രക്തം പുളിപ്പിച്ചതെന്തു നീ..


കുടലു വറ്റിയ ബാല്യവും തീക്ഷ്ണമാം
കടലു നക്കും ഹരിത കൌമാരവും (2)
ഉടലിൽ വാഴും പുരാതനമഗ്നിയും
ഉരലിലിട്ടു ചതയ്ക്കുന്നതെന്തു  നീ..


ചിതൽ കരണ്ട കുല പ്രതാപത്തിലെൻ
ജനനിതൻ മനം വീണു പൊട്ടുന്നതും (2)
മുറിവിലെ ചോരതൊട്ട്  കുലീനമാം
കുറിയണിഞ്ഞ് അച്ഛൻ ഊരു ചുറ്റുന്നതും..
വറുതി തുള്ളിയഴിച്ച കളത്തിൽ ഞാൻ
വയറുഴിഞ്ഞു വിശപ്പ്‌ മാറ്റുന്നതും..
ഒരു നറുംനണ്ടി വേരിനായ് പട്ടിണിക്കുഴികളിൽ
നിലം പറ്റെ ഇഴഞ്ഞിഴഞ്ഞ് 
അയലിടങ്ങളിലൂറും മണങ്ങളിൽ
മനമിഴച്ചു മടങ്ങിയെത്തുന്നതും...
പറകയാണ് ...
പറകയാണ്...ഇതിഹാസങ്ങളോതുമാ
പഴയ സൂതന്റെ പിന്മുറ പാട്ടുകാർ ....
കഥയിലെ കരുണം കൊണ്ട് മീലിതം ..
ബലി സദസ്സിൽ  പുരോഹിതലോചനൻ
അകമലിഞ്ഞു  എന്നെ വന്നു തൊടുന്നിതോ...
അരികിൽ  വേവും ഉരുക്കുനെയ്യിൻ മണം ....

രസന ബന്ധിച്ചു തീ ഉഴിഞ്ഞ് എപ്പോഴേ
വിഷസനത്തിനൊരുക്കിയ ധേനു ഞാൻ (2)
എവിടെയുണ്ടൊരു ദേവൻ ഇന്നെന്റെയീ
അഴലിനെ കനലാഴിയിൽ തള്ളുവാൻ ..


അനുജനെ താങ്ങി മെയ്യണച്ച് അമ്മ
തന്നുറവു നിർത്താതെ ഊട്ടവെ..(2)
ജ്യേഷ്ഠനെ,മധുരമെല്ലാം ഒഴിച്ചും പുതപ്പിച്ചും അരുമോയോടച്ഛൻ ആകാശമെണ്ണവേ..
ഇടയിൽ ഈ   മകൻ അച്ഛനും അമ്മയും
സിരയിൽ ഉള്ളവൻ...
ഇടയിൽ ഈ   മകൻ അച്ഛനും അമ്മയും
സിരയിൽ ഉള്ളവൻ...
അക്ഷര പാരണയ്ക്ക് അരികു പൊട്ടിയ മണ്‍ചട്ടി
ജീവിത കനലിൽ മുക്കി കുടിച്ചു വളർന്നവൻ
അരികു പൊട്ടിയ മണ്‍ചട്ടി
വേദന കനലിൽ മുക്കി കുടിച്ചു വളർന്നവൻ


ഉരിയരികഞ്ഞി വെള്ളത്തിനായ്
വിറ്റതൊരു കതിർപാടം
ഉരിയരികഞ്ഞി വെള്ളത്തിനായ്
വിറ്റതൊരു കതിർപാടം
ആവണി പുത്തരി,നിറപറ,
നാഴി,വെള്ളോട്ടു കിണ്ടിയും നിലവിളക്കും
വെളിച്ചവും താളിയോല,നാരായവും 
ഹൃദയമാരൂഠമായൊരെൻ വീടിന്റെ
ഉടലും ആത്മാവും അസ്ഥിതറകളും 
ഒടുവിലായ് എന്റെയീ നഷ്ട ജാതകം
ഒടുവിലായ് എന്റെയീ നഷ്ട ജാതകം


വചന വായുക്കൾ കെട്ടി
എന്നമ്മയാം കരുണയൂറിയ നാഭിനാളം കെട്ടി
ഗതി തിരക്കേണ്ട പാദങ്ങളും കെട്ടി
അപമൃതി ചോര ധാരകോരി
കടപെരുകി വീർത്തു കറുത്തഴുകുന്നോരീ
ബലിമരത്തിൽ ഞാൻ ബദ്ധൻ നിരാശ്രയൻ 
അശനിവാളെടുത്ത് എൻ അച്ഛനാണതാ
അറവുമൂർച്ച വരുത്തുന്നു 
ചൂഴവും ചുടലമന്ത്രങ്ങൾ,ചോരയും കാത്തതാ 
ബലിഭുകാകാരമാർന്നിരിക്കുന്നോരാൾ
ദുരധികാര മഹോദരം
ചാരെയായ് ചിറകു ചിക്കുന്ന കാക്ക കിനാവുകൾ
നിയമ വ്യായാമികൾ മന്ത്രവിത്തുകൾ
നിലതിരക്കുന്ന ഭൂത മേധാവികൾ...
ഋണധനങ്ങളില്ലാത്ത സത്യത്തിനെ
നിണമൊഴിച്ചു വികൃതമാക്കുന്നതാർ
ഋണധനങ്ങളില്ലാത്ത സത്യത്തിനെ
നിണമൊഴിച്ചു വികൃതമാക്കുന്നതാർ


തുടിയിടം തേടി വാടുന്ന താളമായ്
ഗതി മറക്കുന്നു  വിഭ്രമ ചാലുകൾ
തുടിയിടം തേടി വാടുന്ന താളമായ്
ഗതി മറക്കുന്നു  വിഭ്രമ ചാലുകൾ
പതി കിടക്കുന്ന ഗോത്ര സ്വപ്നങ്ങളിൽ
പനിയരിചെന്റെ മേനി പൊള്ളുന്നുവോ
വിധി നിഷേധ ചക്രങ്ങൾക്കിടയ്ക്കു
വീണുരയുമീ ക്ഷുദ്ര ജീവിത ഗദ്ഗദം
വിഫല നിശ്വാസമായ് ഉടയുമ്പോഴും 
പതയുകയാണ് അഹത്തിന്റെ ലാലസ
ക്ഷണിക ജന്മം ഒടുങ്ങുന്നതും മൃതി
ജഡവിലാസം ചുമക്കുന്നതും മൃതി
ക്ഷണിക ജന്മം ഒടുങ്ങുന്നതും മൃതി
ജഡവിലാസം ചുമക്കുന്നതും മൃതി
മൃതനിവൻ ജന്മകാലം മുതൽ
മൃതനിവൻ ജന്മകാലം മുതൽ
സ്വയം മൃതശരീരം ചുമന്നേ നടപ്പവൻ


ഇരുളറകളിൽ നിന്നും കടന്നലിൻ
പരുഷദംശം പറന്നു വരുന്ന പോൽ
ഹവനമന്ത്രങ്ങൾ കുത്തുന്നു ജീവനിൽ
ഇരുളറകളിൽ നിന്നും കടന്നലിൻ
പരുഷദംശം പറന്നു വരുന്ന പോൽ
ഹവനമന്ത്രങ്ങൾ കുത്തുന്നു ജീവനിൽ
ഒരു തണുത്ത നിഴൽ വന്നിറങ്ങുമാ നിമിഷം
എൻ നെഞ്ചിലൂടെ നടക്കയോ 
കുടലിരുട്ടിൽ പതുങ്ങുന്നു,പ്രാണനും
കുടലിരുട്ടിൽ പതുങ്ങുന്നു,പ്രാണനും

ഇത് വ്യതീപാദ കാലം
ഇത് വ്യതീപാദ കാലം
മനസ്സിലെ ഹരിണശാന്തി ഇറങ്ങി ഓടുന്നു
പാഴ് ചിതിയിലെ ശ്വേനവക്ത്രം പിളരുന്നു 
വരുണ പാശം ഞെരിക്കുന്നു ജീവനെ
വരുണ പാശം ഞെരിക്കുന്നു ജീവനെ

ഹൃദയ പാണിയിൽ  താള പ്രരോഹം
എൻ ചമസ്സകണ്‌ഠത്തിലീ സ്വരസോമവും
ഹൃദയ പാണിയിൽ  താള പ്രരോഹം
എൻ ചമസ്സകണ്‌ഠത്തിലീ സ്വരസോമവും


ഇനി ഉറവ പൊട്ടുകെൻ ശുഷ്ക പ്രവാഹമേ(2)
ഭുവന ഖനി പൊട്ടിച്ചു വരിക പർജ്ജന്യമെ
രുധിര മദനം ചെയ്ക പവന സർപ്പങ്ങളെ
അടിമുടി ഉദിക്കെന്റെ സൂര്യ പ്രചണ്ഡതേ....
കുലവില്ലെടുത്തു മൃതിവലയങ്ങൾ ഭേദിച്ചു
കുതി കുതിക്കെന്നുള്ളിൽ ഉണരും അശ്വങ്ങളേ....
മുറുകുമീ ഉഷ്ണശിഖ തൻ ബന്ധനങ്ങളിൽ
ശമനമായി പെയ്യുക...
ഈ നാഭി ബന്ധത്തിലിനി മനന മണിയായി
തപിച്ചുജ്ജ്വലിക്കുക....
ഉറയും ശിലാ സ്തംഭ പാദങ്ങളിൽ
മനശ്ശരവേഗമായി പറക്കുക
നഭസ്സിന്റെ ഹൃദയകുണ്ഡത്തിന്നും
അപ്പുറം പായുക...
ഉദയ ഭൂപാളമായി,അനുഗാനമായി
വരികയായി കപിന്ജല പക്ഷികൾ
ഉദയ ഭൂപാളമായി,അനുഗാനമായി
വരികയായി കപിന്ജല പക്ഷികൾ ...

മൃത ശിരസ്സിൽ ഉഷസ്സിന്റെ അന്ഗുലി...
മൃത മനസ്സിൽ പ്രസാദ സങ്കീർത്തനം...
മൃത ശിരസ്സിൽ ഉഷസ്സിന്റെ അന്ഗുലി...
മൃത മനസ്സിൽ പ്രസാദ സങ്കീർത്തനം...
മൃത പദങ്ങളിൽ സ്വാച്ചന്ത്യ നർത്തനം
അമൃതയോഗം വരം നിത്യം അക്ഷരം...
മൃത പദങ്ങളിൽ സ്വാച്ചന്ത്യ നർത്തനം
അമൃതയോഗം വരം നിത്യം അക്ഷരം...
അമൃതയോഗം വരം നിത്യം അക്ഷരം...

Sunday, December 8, 2013

തിമിരം മൂടിയ കണ്‍കളാലെന്നെ നോക്കല്ലേ,
ബധിരത ബാധിച്ച കാതിനാലെന്നെ  കേൾക്കല്ലേ,
മൂകതയാലെന്റെ വിധി പറയാതെ,
ഏകാന്തതയുടെ തടവിലെന്നെ കുരുക്കല്ലേ..
പിച്ചിപറിച്ച എന്റെ മേനി തൻ നോവുകൾ
കാര്യമാക്കുന്നില്ല ഞാൻ,ആദ്യമെൻ ഹൃദയത്തിലെ
മുറിവുകൾ തുടക്കട്ടെ...


എന്റെ പൊന്നോമന തൻ ചുണ്ടിൽ
ഇത്തിരി മധുരം പുരട്ടുമീ അമ്മിഞ്ഞ
ചെത്തികളഞ്ഞിട്ടു പോകുമാ
കാടനും,എന്റെ തൂവെള്ള
കുപ്പായത്തിൽ ചോര തെറിപ്പിച്ച
ഭ്രാന്തനും,എന്റെ രോദനം
പാടെ വിഴുങ്ങിയ അന്ധകാരത്തിനും
ആകാശത്തിനും ശിക്ഷ വിധിക്കേണ്ട,
നീതി ചോദിക്കുന്നില്ല ഞാൻ, നീതിപീഠമേ,
വാവിട്ടു കരയുമെൻ പോന്നോമാനക്കൊരു
താരാട്ട് പാട്ടെങ്കിലും തരുമോ...
മെസ്യൂറ്റ് ഓസിലിന്റെ പാസ് തോമസ്‌ മുള്ളർ ഗോൾ വലയിലെക്കെത്തിച്ചപ്പോൾ കാണികൾ ആർത്തിരമ്പി...അലക്സ്‌ നിരാശയോടെ കൈകൾ കൂട്ടിയടിച്ചു....
"കൈ പ്ലാസ്റ്റെർ ഇടേണ്ടി വരുമോ?" ചോദ്യം കേട്ട് അലക്സ്‌ തിരിഞ്ഞു നോക്കി,കയ്യിൽ ഒരു ഗ്ലാസ് വെള്ളവും ഗുളികയുമായി സുരഭി..അലക്സ്‌ ചിരിച്ചു..."വേണ്ട പക്ഷെ അർജെന്റീനക്കു പ്ലാസ്റ്റെർ ഇട്ടു...മൂന്നേ ഒന്നായി..ഇനി രക്ഷയില്ല..."അതും പറഞ്ഞു അലക്സ്‌ ടി.വി.യിലേക്ക് പ്രതീക്ഷയോടെ നോക്കി കൊണ്ടിരുന്നു...സുരഭി വെള്ളവും ഗുളികയും കൊടുത്തു ,അലക്സ്‌ ടി.വി.യിൽ നിന്ന് ശ്രദ്ധ മാറ്റാതെ ഗുളിക വാങ്ങി കഴിച്ചു...സുരഭി ഗ്ലാസ്സും എടുത്ത് അടുക്കളയിലേക്ക് നടന്നു....സുരഭി തിരിഞ്ഞു നോക്കി,അലക്സ്‌ ഇപ്പോഴും കളിയിൽ മുഴുകി ഇരുക്കുകയാണ്...സുരഭിയുടെ മനസ്സിലേക്ക് ഒരുപാട് ഓർമ്മകൾ കടന്നു വന്നു...മൈതാനത്തെ ആർപ്പുവിളികൾ...പൂത്ത വാകമരത്തിനു ചുവട്ടിലെ പുല്ലിൽ വീണു കിടന്ന ഒരുപാട് വാകപൂക്കൾ....വെള്ളച്ചായം പൂശിയ തൂണുകൾ.....
                  പുസ്തകവും മാറോടു ചേർത്തു പിടിച്ചു സുരഭി കൂട്ടുകാരികളുടെ പുറകിലായി നിന്ന്..."വാ അനിതേ ..പോകാം..."മുന്നിൽ നിന്നവളുടെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് സുരഭി പറഞ്ഞു..."നിക്ക് പെണ്ണെ,ദേ ആള് വരുന്നുണ്ട്" സുരഭി കൂട്ടുകാരിമാരുടെ മറയിൽ നിന്ന് എത്തി നോക്കി... ബൂട്ട്സും നിക്കറും ബനിയനും ഇട്ട് ഗ്രൌണ്ടിൽ നിന്നുള്ള പടികൾ കയറി ഒരാൾ വരുന്നു...കട്ടി മീശ,മുത്തു പോലെ മുഖത്തു വിയർപ്പു തുള്ളികൾ,ചിലത് ചാല് പോലെ ഒഴുകുന്നു..നേർത്ത മുടികൾ വിയർപ്പിൽ കുതിർന്നു തളർന്നു കിടക്കുന്നു... അയാൾ സ്റ്റെപ് കയറി വന്നതും കൂട്ടുകാരിമാരെല്ലാം അയാളെ വളഞ്ഞു..."ചേട്ടാ ഞങ്ങൾ സെക്കന്റ്റ് ഇയറിൽ പഠിക്കുന്നതാ,ചേട്ടന്റെ കളി ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാ..."ഓരോരുത്തരും കലപില കൂട്ടി കൊണ്ടിരുന്നു..പക്ഷെ അയാളുടെ ശ്രദ്ധ മറ്റൊന്നിൽ ആയിരുന്നു..കൂട്ടുകാരെല്ലാം പെട്ടന്ന് മാറിയപ്പോൾ സുരഭി പരിഭ്രമിച്ചു...ആരും അവളെ ശ്രദ്ധിച്ചില്ല,ഒരാളൊഴികെ...
പിന്നീടൊരിക്കൽ കോളേജിന്റെ വരാന്തയിൽ തൂണിൽ ചാരി താൻ നിൽക്കുമ്പോൾ അയാൾ അടുത്തു വന്നു...ഒരു മുഖവുരയും കൂടാതെ പറഞ്ഞു,"എന്റെ പേര് അലക്സ്‌,എനിക്ക് കുട്ടിയെ ഇഷ്ടമാണ്.." തന്റെ മറുപടി പോലും കാത്തു നില്ക്കാതെ അലക്സ്‌ നടന്നകന്നു...അപ്പോഴാണ്‌ അവന്റെ മുടിയിഴകൾ കാറ്റിൽ പറക്കുന്നത് സുരഭി ആദ്യമായി കാണുന്നത്...

                    ഒരുപാട് നാൾ തങ്ങൾ പ്രേമിച്ചു നടന്നു,ക്യാമ്പസിലെ ഓരോ പൂക്കളും തങ്ങളെ നോക്കി പുഞ്ചിരിച്ചിരുന്നു,കാറ്റിൽ തങ്ങളുടെ സ്വപ്‌നങ്ങൾ പാറിപറന്നു...

                    കാര്യങ്ങൾ വീട്ടിലരിഞ്ഞപ്പോൾ പ്രശ്നമായി,ഫൈനൽ ഇയർ ആയതു കൊണ്ട് വീട്ടുകാർ പഠിത്തം നിരത്തിയില്ല,പക്ഷെ അലക്സ്‌ നെ കാണാനോ സംസാരിക്കാനോ പാടില്ലെന്ന് അച്ഛന്റെയും ചേട്ടന്മാരുടെയും ഉഗ്രശാസനം കിട്ടി..തനിക്കു അലെക്സിന്റെ മുന്നിൽ ഒന്നും തടസ്സമായില്ല,എക്സാം കഴിഞ്ഞാൽ ഉടൻ രെജിസ്റ്റർ മാര്യജ് എന്ന് തീരുമാനിച്ചു.....

                   ആ ദിവസം ഇന്നും തന്റെ കണ്ണിൽ ഉണ്ട്,പൂത്ത വാക മരത്തിന്റെ ചുവട്ടിൽ വെച്ച് തന്നോട് യാത്ര പറഞ്ഞ് അലക്സ്‌ കളിക്കാൻ പോയി,പിറ്റേ ദിവസമാണ് ആരോ പറഞ്ഞ് സുരഭി ആ വാർത്ത അറിയുന്നത്,കളിക്കിടെ അലെക്സിനു എന്തോ അപകടം പറ്റി ,ആശുപത്രിയിൽ ചെന്ന താൻ കണ്ടത് അരക്കു താഴേക്കു ചലനമറ്റ അലെക്സിനെയാണ്...ആംബുലൻസിൽ അലെക്സിനൊടൊപ്പം താനും കയറി..അലക്സ്‌ ദയനീയമായി തന്നെ നോക്കി,"സുരഭി,നമ്മുടെ സ്വപ്‌നങ്ങൾ ഇവിടെ തീര്ന്നു,നീ എന്നെ വിട്ടു പോകണം,നിന്റെ ജീവിതം എന്നെ ഓർത്ത്‌ നശിപ്പിക്കരുത്.." സുരഭിയുടെ മറുപടി കണ്ണീർ ചാലുകളായി ഒഴുകി...സുരഭി ഇടയ്ക്കിടെ പുറത്തേക്ക് നോക്കി കൊണ്ടിരുന്നു,പെട്ടന്നവൾ കൂടെയുള്ള കൂട്ടുകാരോട് പറഞ്ഞു,"വണ്ടി ഒന്ന് നിരത്തുമോ.." വണ്ടി നിരത്തി വാതിൽ തുറന്ന് ആദ്യം സുരഭി തന്നെ ഇറങ്ങി,എന്നിട്ട് കൂട്ടുകാരോട് അലെക്സിനെ നോക്കി പറഞ്ഞു.."ഇറക്കൂ"അലക്സ്‌ തല പൊക്കി നോക്കി,-സബ് രേജിസ്ട്രാർ ഓഫീസ്-സുരഭി അകത്തേക്ക് നടന്നു,കൂട്ടുകാരെല്ലാം സ്തംഭിച്ചു നില്ക്കുന്നു..സുരഭി തിരിഞ്ഞു നിന്ന് പറഞ്ഞു.."വരൂ"

               പിന്നിൽ വീല്ചെയരിന്റെ ശബ്ദം കേട്ട് സുരഭി കണ്ണുകൾ വേഗം തുടച്ചു,"അർജെന്റീന തോറ്റു .."അലക്സ്‌ നിരാശനായി പറഞ്ഞു...ടി.വി.യിൽ നിരാശരായ ആരാധകരുടെ മുഖങ്ങൾ അലക്സ്‌ സുരഭിയുടെ അടുത്തേക്ക്‌ വീൽചെയർ ഉരുട്ടി വന്നു...സുരഭി കേട്ടു അലെക്സിനു പിന്നിൽ മുഴങ്ങുന്ന നൂറുകണക്കിന് കയ്യടികൾ... ആ കോളേജ് മൈതാനത്ത് നിന്ന്.....
പ്രിയ സുഹൃത്തേ ,താങ്കൾ  രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ച് എഴുതിയത് ,വായിച്ചു,നന്നായിരുന്നു..എന്റെ അറിവിലുള്ള ചില കാര്യങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു ...

1939 സെപ്റ്റ്.1 നു ആണ് പോളണ്ട് ജെർമനിയാൽ ആക്രമിക്കപെടുന്നത്..ജർമ്മൻ സൈന്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലോന്നായിരുന്നു നീൽസ് ബോർ(1885-1962) എന്ന ശാസ്ത്രന്ജന്റെ ഭവനം,ആ കാലയളവിൽ അദ്ദേഹം നേടിയ പുരസ്കാരങ്ങളും സമ്പത്തുകളും ഉന്നം വെച്ച് വന്ന നാസി പടകൾക്കു അദ്ദേഹത്തെ കയ്യിൽ കിട്ടിയില്ലെന്ന് മാത്രമല്ല ,ബോർ തനിക്കു കിട്ടിയ പല പുരസ്കാരങ്ങലുമായി 1943ൽ നാട് വിട്ടു  ,അദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിയാതിരുന്ന വിഡ്ഢികളായ നാസികൾ മറ്റൊരു കാര്യം വിട്ടു പോയിരുന്നു,1939 ൽ ബോർ ക്വാണ്ടം തിയറിയെ കുറിച്ച് എഴുതിയ ഒരു ആർട്ടിക്കിൾ നെ കുറിച്ചറിഞ്ഞ ഐൻസ്റ്റീൻ ആഗ.2ന് ആറ്റം ബോംബിനെ കുറിച്ചും അത് നീൽസ് ബോർ നെ കൊണ്ട് ജെർമനി ഉണ്ടാക്കിയാലുണ്ടാകുന്ന വിപത്തിനെ കുറിച്ചും വിശദമായി പ്രതിപാദിച്ചു കൊണ്ട് അന്നത്തെ പ്രസിടന്റ്റ് ആയ രൂസ്വെൽറ്റ് നു ഒരു കത്തയച്ചു...1942ൽ ജർമൻ ന്യൂക്ലിയർ എനെർജി പ്രൊജെക്റ്റ് ന്റെ തലവനായ ഹൈസൻബർഗ് എന്ന ശാസ്ത്രഞ്ജൻ ആറ്റം ബോംബിന്റെ നിർമാണത്തിന് ബോറിന്റെ സഹായം അഭ്യര്തിച്ചിരുന്നു,എന്നാൽ ജെർമനിയുടെ പ്രവർത്തികളിൽ എതിര്പ്പുണ്ടായിരുന്ന ബോർ ആ അഭ്യര്ത്ഥന നിരസിച്ചു,തുടർന്ന്  ജർമൻ ആക്രമണത്തിൽ നിന്നും രക്ഷപെട്ട് ഡെന്മാർക്കിൽ എത്തുകയും ബ്രീട്ടിഷ് പ്രഭു ആയ ലോർഡ്‌ ചെർവ്വ്ല്ല് ന്റെ ടെലെഗ്രാം പ്രകാരം ബ്രിട്ടനിലേക്ക് പോകാൻ തയ്യാരാകുകയും ചെയ്തു...ബ്രിട്ടീഷ് ഓവർ സീസ് എയെർവെയ്സ് അതിസാഹസികമായി അദ്ദേഹത്തെ ബ്രിട്ടനിലും 1943ൽ വാഷിങ്ങ്ടൻ ഡി.സി.ൽ മാന്ഹാട്ടാൻ പ്രൊജെക്റ്റിന്റെ മേധാവികൾക്ക് വേണ്ട നിർദേശങ്ങൾ നല്കുകയും ചെയ്തു...

                     ഹിറ്റ്ലർ ചെയ്ത പ്രധാന മണ്ടത്തരങ്ങളിൽ ഒന്നായിരുന്നു നീൽസ് ബോറിന്റെ രക്ഷപെടൽ.....
(മാന്ഹാട്ടൻ പ്രൊജെക്റ്റ് പൂര്ത്തിയായി ആറ്റം ബോംബ്‌ പൊട്ടിയപ്പോൾ മാന്ഹാട്ടൻ പ്രൊജെക്റ്റിന്റെ എൻജിനിയർ ഓഫീസർ ആയ ലഫ്.ജെൻ .ലെസ്ലി  ഗ്രൂവേസ് നെ അദ്ദേഹത്തിന്റെ ഭാര്യ ഉപേക്ഷിച്ചു...ഇത്രയും നാൾ ഭര്ത്താവ് തന്നിൽ നിന്ന് മാൻഹാട്ടൻ പ്രൊജെക്റ്റിന്റെ രഹസ്യം മറച്ചു വെച്ചത് കൊണ്ടാണത്രേ...)

Saturday, November 30, 2013

ഇതെന്റെ ലോകമാണ്.,ഇവിടെ കാണുന്നതെല്ലാം ഞാൻ സഞ്ചരിച്ച വഴികളും ഞാൻ കണ്ട കാഴ്ചകളുമാണ് ....എനിക്ക് ചുറ്റുമുള്ള പലതും എന്നിലേക്ക്‌ വന്നപ്പോഴും എന്റെതായിരുന്ന പലതും എന്റെ കൈവെള്ളയിലൂടെ ചോർന്നു പോയപ്പോഴും ഞാൻ അറിഞ്ഞത്,ഞാൻ മനസ്സിലാക്കിയത്,എനിക്ക് തോന്നിയത്..എല്ലാം ഇവിടെയുണ്ട്...എന്റെ കൂടെ യാത്ര തിരിച്ച പലരും വഴി പിരിഞ്ഞു പോയി,ചിലർ ഒപ്പമുണ്ട്,മറ്റു ചിലരെ വീണ്ടും കണ്ടുമുട്ടാം...എനിക്ക് എപ്പോൾ വേണമെങ്കിലും എന്റെ യാത്ര നിർത്താമായിരുന്നു ,എന്റെ നഷ്ടങ്ങളെ കുറിച്ച് ഓർത്ത്‌ വിലപിച്ചിരിക്കാമായിരുന്നു,കുറച്ചേ ഉള്ളെങ്കിലും എന്റെ നേട്ടങ്ങളിൽ മതി മറന്ന് ഇതാ നിന്റെ വഴികൾ അവസാനിച്ചു എന്ന് കരുതാമായിരുന്നു....പക്ഷേ ഞാൻ ഇപ്പോഴും സഞ്ചരിക്കുന്നു...എന്റെ ചിന്തകളിലൂടെ,എന്റെ ചിന്താധാരകളിലൂടെ....

Friday, November 29, 2013

പ്രഭാതത്തിന് ഇത്രയും ചന്ദമുണ്ടായിരുന്നോ..
എത്രയോ നാളവൾ സിന്ദൂരവും തൊട്ട് 
നിന്നെയും കാത്തീവഴി നിന്നിരുന്നൂ.....
എന്നിട്ടും എന്തേ നീ, രാത്രി തൻ മിഴിയിലെ 
കരിമഷി നിഴലിൽ മറഞ്ഞ് നിന്നൂ...
ആ കവിളിണകളിൽ കുങ്കുമം
പടർന്നതീ കണ്ണീരിനുപ്പു കലർന്നതാകാം
ആ വഴി ചുറ്റുന്ന തെന്നലിനൊക്കെയും
അവളുടെ നീറുന്ന നോവറിയാം.

Friday, November 22, 2013

ഇന്നത്തെ ദക്ഷിണ ഇന്ത്യ പണ്ട് വനമേഖലയും അവിടെ പ്രാകൃതരും വേട്ടയാടിയും മറ്റും ജീവിക്കുന്ന ദ്രാവിഡർ ആയിരുന്നു...അവർ കൂടുതലായും പ്രകൃതി ശക്തികളെയും അസുഖങ്ങളെയും വന്യജീവികളെയും ആണ് ഭയപ്പെട്ടിരുന്നത്..കൂടുതലായും അമ്മ ദൈവങ്ങൽ ആയിരുന്നു അവർക്കുണ്ടായിരുന്നത്..
                നദീ തട സംസ്കാരം വഴി കൃഷിയും വാണിജ്യവും ഭരണ തന്ത്രങ്ങളും വശപ്പെട്ട ആര്യന്മാർ ,ഇന്നത്തെ ഇന്ത്യയുടെ പുറം ഭാഗം ഉൾപെടെ ഉള്ള ഭാഗങ്ങളിൽ നിന്നുള്ളവർ ആണ്,(മഹാഭാരതത്തിലെ ഗാന്ധാരം ഇന്നത്തെ അഫ്ഗാനിസ്ഥാന്റെ ഭാഗമാണ്..)
                         ആര്യന്മാർ നിറത്തിൽ വെളുത്തവരും മെലിഞ്ഞു ഉയരമുള്ളവർ(ദ്രാവിടരെ അപേക്ഷിച്ച്) ആയി കണക്കാക്കുന്നു..ഇവർ കൃഷിക്കും വാണിജ്യത്തിനും ആപേക്ഷികമായ പ്രകൃതി ശക്ത്തികളെയും കുലീന ദൈവങ്ങലെയും ആരാധിച്ചു പോന്നു...ഇവരുടെ ആരാധനാലയങ്ങൾ നദീ തീരങ്ങളിലും ദ്രാവിടരുടെത് ഉയർന്ന ഭാഗങ്ങളിലുമായാണ് കണ്ടു വന്നത്....
                      ദ്രാവിഡ സംസ്കാരത്തിന് മേൽ വാണിജ്യ പരമായും,ഭരണപരമായും ഉള്ള മേല്ക്കോയ്മ സ്ഥാപിക്കലാണ് ഹൈന്ദവ പുരാണങ്ങളിൽ അമാനുഷികത കലർത്തി കാണാൻ സാധിക്കുക... വാനരന്മാർ ,രാവണൻ,താടക തുടങ്ങിയവർ ദ്രാവിഡർ ആയി പുരാണത്തിൽ കാണാം...രാമായണം എന്നത് ആര്യ മേധാവിത്തം കടലിലൂടെയുള്ള വാണിജ്യത്തിന്റെ മേല്ക്കോയ്മ കൂടി ആണെന്ന് പറയാം,സമാനമായി ഗ്രീക്ക് കാർ ട്രോയ് ജനതയുടെ മേൽ നേടിയ വിജയവും ഇത്തരത്തിലുള്ളതായി കണക്കാക്കുന്നു...
                          രണ്ടു സംസ്കാരങ്ങളുടെ ഒന്നിക്കലായി ഇരു കൂട്ടരുടെയും ദൈവങ്ങളിൽ നിന്ന് മക്കൾ ദൈവങ്ങളും ഉപകഥകളും ചേർന്നപ്പോൾ സിന്ധൂ നദി സംസ്കാരം ഹിന്ദു മതമായി മാറി...
വൈകി വന്ന വസന്തമേ,നീ
എനിക്കായി കൊണ്ടുവന്ന
പൂക്കുടയിൽ ഞാൻ
തിരഞ്ഞത്,എന്റെ ഓർമകളിൽ
സുഗന്ധം പരത്തിയ ആ
ചെമ്പക പൂക്കളായിരുന്നു..
രാത്രി മാത്രമേ പൂക്കൂ
എന്നറിയാതെ ഞാനെത്ര
വെയിലിലും മഞ്ഞിലും കാത്ത് നിന്നൂ..
എങ്കിലും നിനക്ക് ഞാനേകുന്നു
പകരമായി എന്റെ ജീവനിൽ
നിന്നൊരു പിടി രക്തപുഷ്പം....

Thursday, November 21, 2013

"മുത്താറി ഉണക്കി അരച്ച്,തുണിയിൽ അരിച്ച് തിളച്ച കഞ്ഞിവെള്ളത്തിൽ തിളപ്പിച്ച്‌,കുറുക്കി എടുത്ത് നിനക്കു ചെറുപ്പത്തിൽ തരുമായിരുന്നു ,അതിനു ശേഷം ഇപ്പഴാ ഉണ്ടാക്കുന്നത്‌...."
           ബാലവാടിയിൽ നിന്ന് കൊടുത്ത അമൃതം പൊടി കൊണ്ട് എനിക്ക് കുറുക്ക് ഉണ്ടാക്കി തരുമ്പോൾ അമ്മ പറഞ്ഞു.....
1991-92 കാലങ്ങളിനാണ് ഞാൻ വയനാട്ടിൽ എത്തി പെടുന്നത്..ചേർത്തലയിലെ തെങ്ങിൻ പറമ്പുകളും കായലും തോടും തോട്ടിലെ മീനുകളും ഉത്സവങ്ങളും പ്രീയപ്പെട്ടവരും എന്റെ സ്വപ്നങ്ങളിൽ മാത്രമാക്കി എങ്ങും മരങ്ങളും കുന്നുകളും ഉള്ള കാലവസ്ഥയിലെക്കുള്ള മാറ്റം എന്നെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്...
       പക്ഷെ ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ അയല്പക്കങ്ങളിലെ കൂട്ടുകാരുടെ എണ്ണവും എന്റെ ചേട്ടന്മാരുടെ സ്നേഹവും പുതിയൊരു ലോകം തീർത്തു ...
             അന്ന് ഞങ്ങളുടെ ഭാഗത്തൊന്നും കരന്റൊ ടി.വി.യോ എന്തിന് ഒരു റേഡിയോ പോലും ഇല്ല...അച്ഛൻ തന്റെ അമൂല്യ സ്വത്തായി കണക്കാക്കിയ സോണിയുടെ ഒരു ടേപ്പ് റെകോർഡാർ ആയിരുന്നു ഞങ്ങളുടെ മാധ്യമം...
             പിന്നെ ഉണ്ടായിരുന്നത് സുഗന്ധഗിരി പ്രൊജെക്റ്റിന്റെ ചെക്പോസ്റ്റിൽ ഉണ്ടായിരുന്ന, അപൂർവമായി പ്രവർത്തിപ്പിച്ചിരുന്ന ടി.വി.ആണ്....
              അച്ഛന്റെ ടേപ്പ് റെകോർഡാർ ലൂടെ ഞങ്ങൾ ഉറങ്ങുന്നതിനു മുൻപ് എന്നും 'അകലെ അകലെ നീലാകാശം,പ്രാണ സഖിയുംമാട്ടും കേട്ട് കിടന്നു...യേശുദാസിന്റെയും നസീറിന്റെയും വയലാറിന്റെയും ആരാധകനായ അച്ഛനു അന്ന് സ്വന്തമായി ഉണ്ടായിരുന്ന മറ്റൊരു കാസ്സെട്റ്റ് ആയിരുന്നു വയലാർ കവിതകൾ ...മരം,സ്വർഗവാതിൽ പക്ഷി ചോദിച്ചു..,കായലിനക്കരെ പോകാൻ...,അച്ഛനുറങ്ങി കിടക്കുന്നു നിശ്ചലം...എന്നിവയും അങ്ങനെ എന്റെ ഓർമകൾക്ക് സ്വന്തമായി...
                  ഇടയ്ക്കു വിരുന്നു വന്ന മാമൻ ആണ് മിമിക്സ് പരേഡുകളുടെ ശബ്ദരേഖകൾ തന്നത്..അത് കേൾക്കാനായി ഞങ്ങളുടെ അയൽവാസികളും .എത്തിയിരുന്നു..
                  അവധിക്കു നാട്ടില പോകുമ്പോൾ കണ്ടിരുന്ന സിനിമകളുടെ ഓർമ പുതുക്കിയതും ശബ്ദരേഖകളിലൂടെയാണ് ..മണിച്ചിത്ര ത്താഴും,തേന്മാവിൻ കൊമ്പത്തും ശബ്ദങ്ങളിലൂടെ ഞങ്ങൾ കണ്ടു...പിന്നീട് ആകാശവാണിയും സിനിമകളുടെ ശബ്ദരേഖകൾ സംപ്രേഷണം ചെയ്തു തുടങ്ങി...
                   ടി.വി.യും പലവിധ ചാനെലുകളും സ്വീകരണ മുറികളിൽ സ്ഥാനം പിടിച്ചെങ്കിലും ആകാശവാണിയുടെ നാടക മത്സരങ്ങൾ പോലുള്ള പരിപാടികൾ കലാ മൂല്യമുള്ള പരിപാടികൾ മനസ്സില് നിന്നും മാഞ്ഞില്ല..
                     വളരെ നാളുകൾക്കു ശേഷം റേഡിയോയിൽ വയലും വീടും പരിപാടിയുടെ മ്യൂസിക്‌ കേട്ടപ്പോൾ ഞാൻ ആ കാലം ഓര്ത്തു പോയി.....

Sunday, November 17, 2013

എന്റെ പ്രണയത്തെ എന്റെ ആദർശം വിഴുങ്ങി....
നീ എന്തിനു വേണ്ടിയാണ് കാത്തു നില്ക്കുന്നത്,
ചിതലരിച്ച എന്റെ ചിന്തകൾക്കോ 
ചിത്തഭ്രമം ബാധിച്ച എന്റെ മനസ്സിനോ?
അപരാജിതമായ എന്റെ അഹങ്കാരമേ എന്റെ കയ്യിലുള്ളൂ,
നിറമാർന്ന എന്റെ സ്വപ്‌നങ്ങൾ കെട്ടടങ്ങി,
നിനക്കായി കരുതിയതൊക്കെയും കളഞ്ഞു പോയി..

Friday, November 15, 2013

കാര്യം പ്രകൃതി നിലനില്ക്കേണ്ടത് അത്യാവശ്യമാണെങ്കിലും മനുഷ്യന്റെ കാര്യം കൂടി നോക്കണ്ടേ...ഈ പ്രകൃതി വാദികളോ റിപ്പോർട്ട് നടപ്പാക്കാൻ വാദിക്കുന്നവരോ ഇവിടെ വന്ന് ഇത് പോലെ ഒന്ന് ജീവിക്കുമോ? അല്ല നിങ്ങൾക്ക് പ്രകൃതിയെ അത്രയ്ക്ക് ഇഷ്ടമാണേൽ അതല്ലേ നല്ലത്... ഇപ്പോഴും വയനാട് ചുരത്തിലൂടെ ഒരേ സമയം രണ്ടു വാഹനങ്ങള കടന്നു പോകുന്ന സ്ഥലങ്ങൾ കുറവാണ്,അതായത് രണ്ടു രോഗികൾക്ക് ഒരേ സമയം ചികിത്സ കിട്ടില്ല,
          ഇതിനു പ്രതിവിധി ആയി ചുരത്തിനു ഒരു ബദൽ റോഡ്‌ പണിയുകയോ,വയനാടിനു മെഡിക്കൽ കോളേജ് അനുവദിക്കുകയോ ചെയ്യണമെന്ന ആവിശ്യം പണ്ടേ ഉയർന്നിരുന്നു ,എന്നാൽ സ്ഥല ദൌർലഭ്യം,പ്രകൃതിക്ക് ദോഷമാകും എന്നൊക്കെ പറഞ്ഞ് അതെല്ലാം തള്ളിയ ഗവണ്മെന്റ് തന്നെ ഇപ്പോൾ വിംസ് (വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) ന് സ്ഥലവും സൌകര്യങ്ങളും അനുവദിച്ചത്...ഇവരുടെ മെയിൻ ഗേറ്റ് മുതൽ ഓഫീസ് വരെ കിലോമീറ്ററുകളോളം ഇന്റർ ലോക്ക് നടപ്പാത ഒരുക്കിയപ്പോൾ പൊത്തിൽ പോയി ഒളിച്ച പരിസ്ഥിതി വാദികൾ ഇപ്പൊ എവിടെ നിന്നു വന്നു....
               പ്രകൃതിയെയും വന്യ ജീവികളെയും സംരക്ഷിക്കാൻ മുറവിളി കൂട്ടുന്നവർ ഒന്ന് മനസ്സിലാക്കുക,മനുഷ്യനും പ്രകൃതിയിലെ ഒരു ജീവി തന്നെയാണ്,കഴിഞ്ഞ കാലങ്ങളിൽ ഇവിടെ വന്യജീവികളുടെ ആക്രമണത്തിൽ സ്വത്തും ജീവനും നഷ്ടപ്പെട്ട സാധാരണക്കാരുടെ എണ്ണം ചെറുതല്ല,എന്നാൽ പ്രകൃതിക്കും വന്യജീവികൾക്കും നഷ്ടമുണ്ടായത് ഇവരുടെ കൃഷിയോ താമസമോ കൊണ്ടല്ല,മറിച്ച് ടൂറിസത്തിന്റെ പേരിലും മറ്റുമായി വൻതോതിൽ കയറിക്കൂടിയ റിസോർട്ട് - ഭൂ മാഫിയകൾ മൂലമാണ്...
              ഇവിടെ പലരും ഇപ്പോഴും നഷ്ടങ്ങൾ സഹിച്ചും കാടിനോടും മൃഗങ്ങളോടും എതിർത്തും ഇവിടെ ജീവിക്കുന്നത് വേറെങ്ങും പോകാൻ ഇടമില്ലാത്തത് കൊണ്ടാണ്,വേറൊരു ഗതിയുമില്ലാത്തതു കൊണ്ടാണ്...അത് കൊണ്ട് തന്നെയാണ് പല കർഷക ജീവിതങ്ങളും ഇവിടെ കീടനാശിനിയിലും കയറിലും ഒതുങ്ങി തീര്ന്നത്..

Monday, November 11, 2013

ഒരു സിനിമ അതിനെ ഇത്രയും ടെൻഷൻ അടിച്ചു കാണാൻ കഴിയുമെന്നു ഞാൻ കരുതിയില്ല...ഇത് കാണുന്നവരെല്ലാം ഇതിലെ നായകനാകും,മറ്റു കഥാപാത്രങ്ങളാകും ,ഇവരെയെല്ലാം നമുക്ക് പരിചയമുള്ളവരാകും ....ഒരു നല്ല സിനിമ എന്ന് ഒറ്റ വാക്കിൽ പറയാൻ കഴിയുന്നതിൽ ഖേദിക്കുന്നു,അതിലും നല്ലൊരു വാക്ക് എനിക്ക് അറിയില്ല....ചിത്രം 'ഷട്ടർ'
           ലാൽ,ശ്രീനിവാസൻ എന്നീ അഭിനേതാക്കൾ നമുക്ക് പരിചയമുള്ളവരായിട്ടു കൂടി ശക്തമായ ഒരു തിരക്കഥയുടെ ഒപ്പം ചുവടു വെക്കുന്നത് പ്രശംസനീയമാണ്,വിനയ് ഫോർട്ട്‌ എന്ന നടൻ തന്റെ സ്വന്തം ശൈലിയിലൂടെ അവർക്കൊപ്പം ചേരുമ്പോഴും സജിത മഠത്തിൽ,റിയ സൈറ എന്നിവരും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നു...ലാലിന്റെ ഭാര്യ ആയി അഭിനയിച്ച നിഷ ജോസഫ്‌ പരിമിതമായ ഡയലോഗിലും നല്ല അഭിനയം പ്രേക്ഷകർക്ക്‌ സമ്മാനിക്കുന്നു...കാമ്പുള്ള കഥയും ശക്തമായ തിരക്കഥയും മികവുറ്റ പ്രകടനങ്ങളും മാത്രമല്ല,ചിത്രത്തിൻറെ രചയിതാവും സംവിധായകനുമായ ജോയ് മാത്യു സമ്മാനിക്കുന്നത്,മറിച്ച് ഓരോ രംഗവും താൻ തന്നെയാണ് എന്ന് പ്രേക്ഷകന് തോന്നലുളവാക്കാൻ അദേഹത്തിന് കഴിഞ്ഞു എന്ന് ചിത്രം കാണുന്നവർക്ക് തോന്നിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് സംശയാതീതമാണ്..
               ഷട്ടർ എന്ന സിനിമ ഒരിക്കലും കാണുകയല്ല ,ഓരോ രംഗവും നിങ്ങൾ അനുഭവിക്കുകയായിരിക്കും എന്ന് ഞാൻ മുൻ‌കൂർ പറയുന്നു,ആസ്വാദനത്തിനുപരി അനുഭവം മുന്നിട്ട് നില്ക്കുന്ന സിനിമ....

Sunday, November 3, 2013

2007-2008 എം.ജി.യൂണിവേര്സിറ്റി ഫെസ്റ്റ് കോട്ടയത്ത് നടക്കുന്ന സമയം..തിരുനക്കര മൈതാനം(1),സി.എം.എസ്.കോളേജ്,ബസേലിയസ് എന്നിവിടങ്ങളിൽ ആണ് വേദികൾ...പല സ്ഥലങ്ങളിൽ നിന്ന് വന്ന മത്സരാർഥികളും,രക്ഷകർത്താക്കളും,വാളന്റിയെർസും ....മൊത്തത്തിൽ അടിപൊളി.... എസ്.എഫ്.ഐ.യുടെ അന്നത്തെ ജില്ലാ സെക്രട്ടറി സോജൻ ഫ്രാൻസിസ്,പ്രസിടന്റ്റ് എ.കെ.രജീഷ്,യൂണിയൻ ജെനറൽ സെക്രട്ടറി മഹേഷ്‌ ചന്ദ്രൻ മറ്റു നേതാക്കൾ,യൂണിയൻ മെംബേർസ് എന്നിവരുടെ നേതൃത്വത്തിൽ വളരെ ചിട്ടയായി പരിപാടികൾ മുന്നേറി,കോട്ടയം നിവാസികളുടെ സഹകരണവും എടുത്തു പറയേണ്ടതാണ്,എല്ലാറ്റിനുമുപരി പല കോളേജുകളിൽ നിന്നു വന്ന എസ്.എഫ്.ഐ.യുടെ അംഗങ്ങളായ വൊലന്റിയെർസിന്റെ ഐക്യം പറഞ്ഞരിയിക്കാനാവാത്തതാണ്...പലരും തമ്മിൽ പരിചയമില്ലെങ്കിൽ പോലും 'സഖാവേ' എന്ന ഒറ്റ വിളിയിൽ ഒരുമിച്ചു പ്രവർത്തിച്ചു പോന്നു...അവരിൽ ഒരാളാകാൻ എനിക്കും ഭാഗ്യം കിട്ടി...തിരുനക്കര സ്റ്റാന്റ് നു എതിർ വശത്തെ തുറസ്സായ സ്ഥലത്തായിരുന്നു ഞങ്ങളുടെ ഭക്ഷണവും വിശ്രമവും ഒരുക്കിയത്...ഒരേ മനസ്സോടെ അപരിചിതരായ പലരും അവിടെ ഒരുമിച്ചു.....

    ഈ സ്ഥലത്ത് കുറച്ചു മാറി ഒരു ആൽമരവും തറയും ഉണ്ട്,അവിടെ ഒരു വൃദ്ധനും രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉണ്ടാകും....ആ സ്ത്രീകൾ ശരീരം വിറ്റു ജീവിക്കുന്നവർ ആയിരുന്നെങ്കിലും അവരെ ഇപ്പോഴും മോശം അർഥം വരുന്ന ഒരു വാക്കിലും ഒതുക്കാൻ എനിക്ക് വിഷമമുണ്ട്...ഞങ്ങളുടെ ഭക്ഷണത്തിൽ ഒരു പങ്ക് ആരെങ്കിലുമായിട്ടു അവർക്ക് ആ ദിവസങ്ങളിൽ കൊടുത്തിരുന്നു.....

      മൂന്നാമത്തെ ദിവസം രാത്രി ഒരു പതിനൊന്ന് മണി ആയിട്ടുണ്ടാകും,മുഖ്യ വേദി ആയ തിരുനക്കര മൈതാനിയിൽ പരിപാടികൾ കഴിഞ്ഞതിനാലാ തെരുവ് വിജനമായിരുന്നു...എന്തോ ബഹളം കേട്ട് ഞാൻ ഓടി ചെന്നപ്പോൾ ആ വൃദ്ധൻ തെറി പറയുകയും,ആ സ്ത്രീകൾ മാറി നിന്ന് കരയുകയുമാണ് ...ഞാൻ കാര്യം തിരക്കി,സംഭവം ഇങ്ങനെ,...ആരോ രണ്ടു പേര് അവിടെ വന്ന് സിഗരറ്റ് വലിച്ചു ചുറ്റിപറ്റി നിന്നു ,അപ്പോൾ ഇവർ കിടക്കുകയാരുന്നു..അവരുടെ കുട്ടി പാല് കുടിച്ചുകൊണ്ടും.... ഈ സിഗരട് വലിച്ചു കൊണ്ടിരുന്നവരിൽ ഒരുത്തൻ വന്നു ഈ സ്ത്രീയുടെ മുലയിൽ പിടിച്ചിട്ടു ഓടി കളഞ്ഞു... ഞാൻ പറഞ്ഞു നമുക്ക് തിരക്കാം ആരാണെന്ന്... വൃദ്ധൻ പറഞ്ഞു നിങ്ങളുടെ കൂട്ടത്തിൽ ഉള്ളവന അല്ല,കാര്യം രണ്ടു ദിവസമായി ഇവിടെ വന്ന് ഒരുവിധം മുഖങ്ങള അയാൾക്ക് പരിചയമുണ്ട്... ഞാൻ മറ്റുള്ളവരെ വിവരമറിയിക്കാനായി ഫോണ്‍ എടുത്തപ്പോൾ ആ വൃദ്ധൻ എന്റെ തോളത്തു പിടിച്ച് നാടകീയമായി പറഞ്ഞു,"രണ്ടു മുലയിലും പിടിച്ചു അതാ സഹിക്കാൻ പറ്റാത്തത്..."....
   എന്തായാലും അവനെ കയ്യിൽ കിട്ടുകയും വേണ്ട വിധത്തിൽ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു....

     പക്ഷേ ജീവിക്കാൻ വേണ്ടി ശരീരം വില്ക്കുന്ന അവരുടെ മാനത്തിന്റെ വില,അല്ല മൂല്യം എനിക്ക് അന്ന് മനസ്സിലായി.....കൊല്ലുന്നവന്റെ ജീവനും വിലയുള്ളതാണ് എന്നത് പോലെ... അവരുടെ അന്നത്തെ കരച്ചിൽ ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു ....
ഞാൻ ഡ്രൈവിംഗ് ലൈസൻസ് എടുക്കുവാൻ ലെർനെസിന്റെ ക്ലാസ്സിൽ പോയി,ക്ലാസ്സിൽ വെച്ച് ക്ലാസ് എടുത്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ചോദിച്ചു,ഡീസൽ കണ്ടുപിടിച്ചത് ആരാണെന്ന്....ആര്ക്കും അറിയില്ല,ആ സാർ തന്നെ പറഞ്ഞു ഡീസൽ കണ്ടു പിടിച്ചയാളുടെ പേരും ഡീസൽ എന്നാണു,അത് ഞാൻ കണ്ടു പിടിച്ചിരുന്നെങ്കിൽ എന്റെ പേര് ഇട്ടേനെ എന്ന്.... ആ സാറിന്റെ പേര് "ശശി" എന്നായിരുന്നു...

       ഒന്ന് ഓർത്ത്‌ നോക്കികെ,ഒരാൾ വണ്ടിയുമായി പെട്രോൾ പമ്പിൽ വരുന്നു,"ചേട്ടാ ഒരു ലിറ്റർ 'ശശി' അടിച്ചേ..."
പത്രത്തിൽ വാർത്ത 'ശശിക്ക് ഒരു രൂപ കൂടും...'  ആഹഹ,എത്ര മനോഹരമായ ലോകം.....

Friday, November 1, 2013

മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ഞാൻ പഠിച്ചതിനു
മണ്ണാങ്കട്ടയുടെ വില പോലുമുണ്ടായില്ല ...

ടൂര് പോകാൻ വീട്ടില് നിന്നും ഫണ്ട് പാസാകുന്നില്ലേ?????
സൌജന്യമായി ടൂർ പോകാൻ ഞാൻ ഒരു എളുപ്പവഴി പറഞ്ഞു തരാം,
1.കണ്ണിൽ കാണുന്ന എല്ലാ ജോലിക്കും അപേക്ഷിക്കുക,എന്നിട്ട് സെന്റർ ആയി നിങ്ങള്ക്ക്   പോകാൻ ഇഷ്ടമുള്ള സ്ഥലം വെക്കുക...
2.ഹാൾ ടിക്കെറ്റ് വരുമ്പോൾ നിങ്ങൾക്ക് എഴുതാൻ താല്പര്യമില്ല,എഴുതിയിട്ട് കാര്യമില്ല എന്നൊക്കെ പറയുക,(നിരാശ,അപകര്ഷത,മോഹഭംഗം എന്നീ ഭാവങ്ങൾ മുഖത്തു തേച്ചു പിടിപ്പിക്കുക..)
3.വീട്ടുകാരോട് പറയുമ്പോൾ ഏറ്റവും ചെലവു കൂടിയ വഴി പറയുക,അതിനുള്ള കാശ് വാങ്ങിയിട്ട് തറ ടിക്കറ്റിൽ പോവുക..
4.പലതുള്ളി പെരുവെള്ളം,പണം ബന്ധങ്ങൾ പോലെയാണ്..എത്രയുണ്ടോ അത്രയും നല്ലത്.. എന്നീ മഹദ് വചനങ്ങൾ ഒര്ക്കുക്ക,അതിനാൽ  അമ്മൂമ്മയുടെ മുറുക്കാൻ പൊതിയും അനിയന്റെ ബൊക്സും മറക്കാതെ തപ്പുക...
5.കൂട്ടുകാര് എല്ലാവരും കൂടി അപേക്ഷിക്കുക,എന്നിട്ട് നിങ്ങള്ക്ക് വഴി അറിയില്ല,കൂട്ടുകാരനെയും കൂട്ടണം എന്ന് പറയുക,(പകുതി വണ്ടികൂലിയെ കൂട്ടുകാരന് വേണ്ടി പാസ് ആകൂ,കൂടുതൽ ബലം പിടിച്ചു ഉള്ളത് കളയണ്ട..)
6.നിങ്ങൾ അപേക്ഷിച്ചത് ഒരുപാട് ആളുകളോട് പറയണ്ട,അയല്കൂട്ടത്തിലെ മെമ്പർ ആയ അമ്മയെയും,സംസാരിക്കാൻ പ്രായമായ പെങ്ങളെയും സൂക്ഷിക്കുക,പണി വരുന്ന വഴി കാണില്ല
7.കൂട്ടുകാര് വരുന്ന കാര്യം ആരൊക്കെ അറിഞ്ഞാലും കാമുകി അറിയരുത്,അഥവാ അറിഞ്ഞാൽ ,ചക്കരെ നിനക്ക് ഞാൻ 'എന്തൊക്കെ' വാങ്ങണം എന്ന് നേരത്തെ ചോദിക്കുക...
ഇതൊന്നും ഒരു പി എസ്  സി കോച്ചിംഗ് സെന്ററിലും കിട്ടില്ല...ഓർത്തോ ....
നിനക്കായി എന്റെ രക്തം കൊണ്ടൊരു കവിത എഴുതാം ഞാൻ,
നിനക്ക് പിച്ചി ചീന്തി എറിയാനുള്ള കടലാസിലല്ല,
കരിങ്കല്ല് പോലുള്ള നിന്റെ ഹൃദയത്തിൽ....

Thursday, October 31, 2013

ആരെന്തൊക്കെ പറഞ്ഞാലും എനിക്ക് അച്ഛനോടാണ് കൂടുതൽ ഇഷ്ടം,എന്നെ ഒന്ന് തല്ലണമെങ്കിൽ അച്ഛൻ വടി എടുത്തുകൊണ്ടു വന്നു,(മിക്കവാറും ആരോടെങ്കിലും വടി കൊണ്ടു വരാനേ പറയൂ..) തല്ലുകയുള്ളൂ,ഞാൻ ഓടിയാൽ പുറകെ വരികയും ഇല്ല...പക്ഷേ അമ്മ അങ്ങനെയല്ല,കയ്യിൽ കിട്ടുന്നത് വെച്ച് വീക്കും,മിക്കവാറും ചെയ്സ് ചെയ്തു പിടിക്കുകയും ചെയ്യും....വെരി ഡെയിഞ്ചറസ് .....

Tuesday, October 29, 2013

അന്നൊരു ദിവസം...

രെജിത് പറയുന്നത് കേട്ടപ്പോൾ തന്നെ എന്റെ തലകറങ്ങി,അവന്റെ കയ്യിൽ പിടിച്ചു വലിച്ചു മാറ്റി നിർത്തി ശബ്ദം താഴ്ത്തി ഞാൻ ചോദിച്ചു,"എടാ ഞങ്ങളെ ഒരുമിച്ചു ആരെങ്കിലും കണ്ടാൽ .. എനിക്ക് പിന്നെ എന്റെ വീട്ടിൽ കേറാൻ പറ്റില്ല,നിനക്കറിയാല്ലോ,അല്ലെങ്കിലെ വീട്ടിൽ വഴക്കിനു ഒരു കുറവും ഇല്ല,ഇതും കൂടി അറിഞ്ഞാ തീർന്നു ..."
"എടാ ആരും അറിയില്ല,നീ ഇവിടുന്നേ ഒരു ബസിൽ കേറി ഇവലുമായി പോവുക,അവനെ കണ്ടു കഴിഞ്ഞാൽ അടുത്ത വണ്ടിക്കു തിരിച്ചു പോരുക,കണ്ടില്ലെങ്കിലും..."രെജിത് ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു ... ഞാൻ അവന്റെ പുറകിൽ മെലിഞ്ഞ് ഇരു നിറമുള്ള ഒരു പെണ്‍കുട്ടി..എവിടെക്കെയോ നോക്കി നില്ക്കുന്നു,ഒന്നിലും ശ്രെദ്ധിക്കുന്നില്ല ,താൻ ഈ ലോകത്തേയുള്ള ആളല്ല എന്നാ ഭാവം..."എടാ എന്നാലും...." ഞാൻ എന്റെ പരമാവധി ദയനീയ സ്വരത്തിൽ പറഞ്ഞു..."ഒരു എന്നാലും ഇല്ല,നീ പോയേ ,എനിക്ക് ട്രെയിനിന് സമയമായി,ശ്രീജെ,ഇങ്ങു വന്നേ ,ഞാൻ പറഞ്ഞില്ലേ എന്റെ ഫ്രെണ്ടിനെ പറ്റി ,"
മനസ്സിലായി,അവൾ ഇടയ്ക്കു കേറി പറഞ്ഞു,"ഞാൻ ശ്രീജ"അവൾ കൈ നീട്ടി,ഞാൻ യാന്ത്രികമായി കൈ നീട്ടി..."അപ്പൊ ഞാൻ പോട്ടെ"രെജു പറഞ്ഞു,എനിക്ക് അവനോടുള്ള ദേഷ്യവും സങ്കടവും ഇരച്ചു വന്നു,ഞാൻ ഒന്നും പറഞ്ഞില്ല,ഇവന്റെ വിളി കേട്ട് വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ...എന്താ കാര്യം എന്ന് പോലും ചോദിക്കാതെ..."നമുക്ക് പോകാം..."അവൾ പറഞ്ഞപ്പോഴാണ് ഞാൻ ഓർമയിൽ നിന്നും ഉണർന്നതു ...രെജു നടന്നു ദൂരെ എത്തി... ഞാൻ ചുറ്റും നോക്കി,ഭാഗ്യം പരിചയമുള്ള ആരും ഇല്ല,ആരെങ്കിലും കണ്ടാലോ...എനിക്ക്ഉള്ളിൽ പേടി കയറി തുടങ്ങി.... "ഇയാള്ക്കു പേടി ഉണ്ടോ?"..അവളുടെ ശബ്ദം..... ഏ... ഏയ്‌ ..ഇല്ലില്ല... ഞാൻ ചിരിക്കാൻ ശ്രെമിച്ചു ...എങ്കിലും എന്റെ ഉള്ളിൽ  പെരുമ്പറ മുഴങ്ങികൊണ്ടിരുന്നു...ബസിൽ കയറി,അവൾ എന്റെ അടുത്ത് തന്നെ ഇരുന്നു,ഞാൻ പറഞ്ഞു,ദാ  അവിടെ സീറ്റ് ഉണ്ട്... സാരമില്ല, അവൾ പിറുപിറുത്തു...
ടിക്കറ്റ്‌ ടിക്കറ്റ്.... എങ്ങോട്ടാ ..ഞാൻ പേർസ്‌ എടുത്തുകൊണ്ടു ചോദിച്ചു... വിയ്യൂർ ...അവൾ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു..രണ്ട് വിയ്യൂര്.. കണ്ടക്ടർ ബാക്കിയും ടിക്കെറ്റും തന്നു...കണ്ടക്ടർ പോയപ്പോൾ അവൾ ചോദിച്ചു.."രെജിത് എന്നെ പറ്റി ഒന്നും പറഞ്ഞില്ലേ?" ഞാൻ ഒന്നും പറയാൻ കിട്ടാതെ മിഴിച്ചിരുന്നു..."ഇയാൾ  സംസാരിക്കില്ലേ?"അവൾ ചോദിച്ചു... ഞാൻ ഉമിനീരിറക്കി കൊണ്ട് പറഞ്ഞു.."എങ്ങോട്ടാ പോകേണ്ടതെന്ന് പോലും പറഞ്ഞിട്ടില്ല.." ശെരി...അവൾ നേരെ ഇരുന്നു കൊണ്ട് പറഞ്ഞു.."നമ്മൾ പോകുന്നത് വിയ്യൂര് ജെയിലിലെക്കാണ് ,ഞാൻ ഒരാളെ സ്നേഹിച്ചിരുന്നു..അല്ല ഞങ്ങൾ ഒരുമിച്ചു താമസിച്ചു വരികയാരുന്നു..,അവനെ കാണാനാണ് പോകുന്നത്.." എന്നെ ഒന്ന് നോക്കിയിട്ട് അവൾ തുടർന്നു .."എന്റെ അച്ഛൻ മരിച്ചു പോയതാണ്,അമ്മയും അനിയനും ഞാനും മാത്രമാണ് താമസം..ഇവൻ മുസ്ലിം ആയിരുന്നു,വീട്ടുകാരുടെ എതിർപ്പ്  കൂടി വന്നപ്പോൾ എനിക്ക് വേറെ വഴി ഇല്ലായിരുന്നു,സലിം അതാണ്‌ പേര്,ഇടയ്ക്കു വണ്ടി ഓടിക്കാൻ പോകും,ഇടയ്ക്കു വർക്ക്‌ ഷോപ്പിലും..ഇടയ്ക്കു ഒന്ന് രണ്ടു പ്രാവിശ്യം പോലീസ് തിരക്കി വന്നു,ഞാൻ ചോദിച്ചപ്പോൾ വണ്ടി മോഷ്ടാക്കളെ പറ്റി അന്വേഷിച്ചു വന്നതാണെന്ന് പറഞ്ഞു...പിന്നെയാ ഞാൻ അറിഞ്ഞത് സലിം കൂലിക്ക് തല്ലാൻ പോകാറുണ്ടെന്നു ..അപ്പോഴേക്കും ഒരുപാട് താമസിച്ചു പോയി,ഒരു കുടുംബത്തിലെ നാല് പേരെ കൊന്നതിനു സലിമും കൂട്ടുകാരും ആരെസ്ടിലായി....." ഇപ്പോഴാണ് എനിക്ക് ശെരിക്കും തലകറക്കം വന്നത്....ഞാൻ പത്രത്തിൽ വായിച്ചത് ഓർത്തു നാല് വയസ്സുള്ള ഒരു കുട്ടിയെ അടക്കം നാല് പേരെ കൊട്ടേഷൻ സംഘം വെട്ടികൊന്നത്..."എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.."അവൾ തുടർന്നു ..."കാര്യങ്ങൾ അറിഞ്ഞ് അമ്മയും അമ്മാവന്മാരും വന്ന് എന്നെ കൂട്ടികൊണ്ട് പോയി , പിന്നെ ഒരു തരാം വീട്ടു തടങ്കലിൽ ആയിരുന്നു,ഇന്ന് അമ്മ അമ്മാവന്റെ വീട്ടില് പോയിരിക്കുകയാ ,ഇന്ന് അവനെ കാണാൻ പറ്റിയില്ലെങ്കിൽ പിന്നെ...."അവൾ നിർത്തി എന്നെ നോക്കി..ഞാൻ ഒന്നും മിണ്ടാതെ താഴേക്കു നോക്കി...അവൾ ചോദിച്ചു.."ഇത്രേം ധൈര്യം ഞാൻ എങ്ങനെ കാണിക്കുന്നു എന്ന് തോന്നുന്നുണ്ടോ?"
ഇല്ല..ഞാൻ പറഞ്ഞു..."ധൈര്യമുള്ള പെണ്‍കുട്ടികളെ ഞാൻ ഇതിനു മുന്പും കണ്ടിട്ടുണ്ട്.."ഞാൻ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു...
പിന്നീട് ഞങ്ങൾ സംസാരിച്ചില്ല...

സ്റ്റോപ്പ്‌ എത്തിയപ്പോൾ ഞങ്ങൾ ഇറങ്ങി.. വിജനമായ റോഡ്‌..ഒന്ന് രണ്ടു കടകള മാത്രം..ജയിലിന്റെ കവാടം വരെ നടന്നു..അവൾക്കു ഇപ്പോഴും പഴയ ഭാവം...ഞാൻ വിസിറ്റെർസിനുല്ല ഫോം പൂരിപ്പിച്ചു കൊടുത്തു ...ബെല്ൽ അടിച്ചപ്പോൾ സന്ദര്ശകര്ക്കുള്ള സമയമായി എന്ന് മനസ്സിലായി..ഞങ്ങളെ കൂടാതെ മറ്റു മൂന്നു നാല് പേര് കൂടി അവിടെ ഉണ്ടായിരുന്നു....അവരോടൊപ്പം അവളും നടന്നു നീങ്ങി... കൊടി മരത്തിനു മൂന്നു ജെയിൽപുള്ളികൾ പണിയെടുക്കുന്നുണ്ടായിരുന്നു... ജയിലിന്റെ വലിയ മതിലിൽ ഞാൻ നോക്കി.. അതിനുള്ളിൽ കുറെ ജീവിതങ്ങൾ .....പുറത്തു അവരെ ചുറ്റിപറ്റി ഇത് പോലെ കുറെ ജീവിതങ്ങൾ വേറെയും...

പത്തു മിനിറ്റ് കഴിഞ്ഞില്ല,അവൾ തിരികെ വന്നു...ദൂരത്തു നിന്നേ കണ്ണും തുടച്ചാണ് വരവ്,എന്റെ അടുത്തു വന്നു പറഞ്ഞു "പോകാം"ഞാൻ മിണ്ടാതെ നടന്നു..പുറകെ അവളും....

സ്റ്റാൻഡിൽ ചെന്നപ്പോഴേ നേരിട്ടുള്ള ബസ്‌ കിട്ടി... ഞങ്ങൾ യാത്രയിൽ ഒന്നും മിണ്ടിയില്ല,സ്റ്റൊപ്പ് എത്തിയപ്പോൾ സമയം ഏഴു മണി..പതിവില്ലാതെ നല്ല ഇരുട്ട്...അവൾ പറഞ്ഞു "അമ്മ വന്നിട്ടുണ്ടാകും,ഇനി എന്താകുമെന്നു അറിയില്ല..നമുക്ക് തോട്ടത്തിലൂടെ പോകാം..." ഞാൻ മിണ്ടാതെ നടന്നു....ആ ചെറിയ ഇടവഴിയിൽ നിന്നു ഞങ്ങൾ ഒരു റബ്ബർ തോട്ടത്തിലേക്ക് കയറി..ഒരു വശം വലിയ കുഴി ആണ്..ചീവീടിന്റെ കരച്ചിലും ഞങ്ങൾ നടക്കുമ്പോൾ ഞെരിയുന്ന കരിയിലയുടെ ഒച്ചയും മാത്രം കുറെ നടന്നപ്പോൾ ദൂരെ വെളിച്ചം കണ്ടു... വല നിന്നു ,ഞാനും വെളിച്ചം കാണുന്നിടത്തെക്ക് കൈ ചൂണ്ടി അവൾ പറഞ്ഞു"ആ രണ്ടാമതു കാണുന്നതാണ് എന്റെ വീട്..ഞാൻ അപ്പുറത്തെ വീട്ടിലെ ചേച്ചിയെ ഒന്ന് വിളിച്ചു നോക്കട്ടെ.."അവൾ മൊബൈൽ എടുത്തു ഷാൾ കൊണ്ട്,വെളിച്ചം കാണാത്ത വിധത്തിൽ പൊതിഞ്ഞു പിടിച്ച് അടക്കത്തിൽ എന്തോ സംസാരിച്ചു...ഫോണ്‍ കട്ട് ചെയ്തിട്ടു സന്തോഷത്തോടെ പറഞ്ഞു.."ഭാഗ്യം അമ്മ വന്നിട്ടില്ല.."   "അവൻ എന്ത് പറഞ്ഞു?" ഞാൻ ചോദിച്ചു..
അവൾ നിരാശയോടെ തല കുനിച്ചു...."ഇനി പോകുമല്ലോ...ഞാൻ പൊയ്ക്കോട്ടെ..."ഞാൻ ചോദിച്ചു.." ഇന്ന് വീട്ടിൽ ഞാൻ തനിച്ചേ ഉള്ളൂ..."അവൾ മുഖമുയർത്താതെ പറഞ്ഞു..."കാണാം..."ഞാൻ പറഞ്ഞിട്ട് തിരിച്ചു നടന്നു....

ഒരു വിധത്തിൽ ഞാൻ ആ ഇരുട്ടിൽ നിന്ന് രക്ഷപെട്ട് ഒരിക്കൽ കൂടി വെളിച്ചത്തിലേക്കും ആളുകളുടെ ബഹളങ്ങളിലേക്കും എത്തി... കിട്ടിയ ബസിൽ കയറി റൂമിലേക്ക്‌ പോന്നു...

റൂം തുറന്നു,ഭാഗ്യം കുപ്പിയിൽ വെള്ളം ഉണ്ട് അതും കുടിച്ച് ഞാൻ കട്ടിലിൽ നീണ്ടു നിവർന്നു  കിടന്നു..ഞാൻ ഇന്നത്തെ ദിവസത്തെ കുറിച്ച് ഓർത്തു ..എപ്പഴോ ഉറങ്ങി.........


മാസങ്ങൾ കഴിഞ്ഞു...പതിവ് പോലെ അമ്മയുടെ ശകാരം കേട്ട് ഞാൻ ഉണർന്നു ...."പാതിരാത്രി വരെ തെണ്ടുക ഉച്ച വരെ ഉറങ്ങുക..."അമ്മ പിറ് പിറുത്തു കൊണ്ട് എന്റെ അടുത്തു കൂടെ പോയി...ഞാൻ ഒരു ഗ്ലാസ് കട്ടൻ ചായയും എടുത്തു കൊണ്ട് പത്രം വായിക്കാൻ ഇരുന്നു...പേജുകൾ മറിക്കുമ്പോൾ ഒരു വാർത്ത എന്റെ കണ്ണില പെട്ടു ...പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി ലോറി ഇടിച്ചു മരിച്ചു...കൊച്ചി.പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി ആയ സലിം(30)ആണ് മരിച്ചത്,നാല് പേരെ കൊന്ന കേസിലെ മൂന്നാം പ്രതി ആയിരുന്നു ഇയാൾ......ലോകം മുഴുവൻ എനിക്ക് ചുറ്റും കറങ്ങുന്നതായി എനിക്ക് തോന്നി......

ഫോണ്‍ ബെല്ലടിച്ചു......രെജിത് ആണ്..."എടാ നീ അറിഞ്ഞോ അടുത്ത ആഴ്ച ശ്രീജയുടെ കല്യാണമാണ്......"
എന്റെ മനസ്സ് അപ്പോഴേക്കും അന്നത്തെ ആ ദിവസത്തിലേക്ക് പറന്നിരുന്നു ........

Sunday, October 27, 2013

ടി.വി.യിൽ രക്തസാക്ഷി മണ്ഡപത്തിലേക്ക് പുറപ്പെടുന്ന ദീപശിഖാ പ്രയാണം കാണിച്ചപ്പോൾ നാല് വയസ്സുകാരൻ  കിച്ചു ചോദിച്ചു,നോക്ക് അമ്മമ്മേ,ആലപ്പുഴ തൊട്ടു അയാള് നടക്ക്വോ?...
ഞാൻ കണ്ണ് തുറന്നു ടി വി യിൽ നോക്കി ,ഒന്ന് പുഞ്ചിരിച്ചിട്ട് വീണ്ടും കണ്ണടച്ചു....

എന്റെ ഓർമയിൽ എവിടെയോ ഇൻഖിലാബ് മുഴങ്ങി.......

എടീ നീ അടിച്ചു കഴിഞ്ഞോ? അമ്മ അപ്പുറത്ത് നിന്ന് വിളിച്ചു ചോദിച്ചു,കഴിഞ്ഞെങ്കിൽ ആ ചരുവൻ കഴുകി വെച്ചേര് ....
"ആ ഞാൻ കുളിച്ചെച്ച്ചു വരുമ്പോ കൊണ്ടുവരാം"
"അയ്യോടി,എനിക്ക് ഇപ്പൊ കക്കാ പുഴുങ്ങാനാ"
"അമ്മാ,ഞാനിപ്പം കുളിക്കാൻ പോകും,എനിക്ക് ജാഥാ കാണാൻ പോണം..."
"ഉവ്വേ..ജാഥാ മൂന്നു മണിക്കാടി പെണ്ണെ,നീ ഈ പൊരിവെയിലത്തു എന്നാത്തിനു പോകിയെ?,അല്ലേലും ജെയ് വിളിക്കാൻ നിന്റെ അച്ഛൻ പോയിട്ടുണ്ട്,അതു മതി.."
"അമ്മ ഒന്ന് പോയെ....ദേ കരിയെല അടിച്ചു കൂട്ടിയിട്ടുണ്ട്,തീ പിടിപ്പിക്കാൻ നോക്ക്,ഞാൻ കുളിക്കാൻ പോണു..." തോര്ത്തും എടുത്തു തോട്ടിലേക്ക് ഒരു ഓട്ടമാണ് ... വേഗം കുളിച്ചു റോട്ടിൽ പോയിരുന്നു,പുന്നമരത്തിന്റെ വേരിൽ സ്ഥിരം ഒരു സീറ്റുണ്ട്,കണ്ണുകൾ  ചെറുതായി അടഞ്ഞു വന്നു,


മുൻപൊരിക്കൽ താൻ അച്ഛനോട് ചോദിച്ചു,അച്ഛൻ ഈ സമരത്തിൽ പങ്കെടുക്കാൻ പോയിട്ടില്ലേ?ഇല്ല,അച്ഛൻ പറഞ്ഞു,അന്ന് അച്ഛൻ പത്തു പതിനഞ്ചു വയസ്സ് കാണും,വാരലും കഴിഞ്ഞു ഞാനും അപ്പോപ്പനും വരുമ്പോ അമ്മക്ക് ദീനം കൂടി,അന്ന് ബോട്ടില്ല,വൈക്കത്ത് ഒരു വൈദ്യരുണ്ട്,അങ്ങോട്ട്‌ ഞങ്ങൾ എല്ലാരും കൂടി വള്ളത്തിൽ പോയി,അപ്പൊ ഇവിടെ സമരം തുടങ്ങി,അമ്മേടെ ദീനം മാറി ഞങ്ങള് തിരിചെത്തിയപ്പഴാ അറിഞ്ഞത് വെടി വെപ്പ് കഴിഞ്ഞതും,അത് കഴിഞ്ഞു പെലയന്റെം ചോകാൻമാരുടേം കുടിലുകളിൽ പട്ടാളം അഴിഞാടിയേന്നും...അന്ന് ഞങ്ങൾ ഇവിടെ ഉണ്ടാരുന്നെങ്കിൽ....പൂര്ത്തിയാക്കാൻ അച്ഛന് കഴിഞ്ഞില്ല..

ഇന്കിലാബ് വിളി അടുത്തു വന്നു,ജാഥയുടെ ഇടയിലായി അച്ഛൻ ഉണ്ടായിരുന്നു,പ്രസിടന്റിന്റെ കാറിൽ നാരങ്ങാവെള്ളം കുപ്പിയിലാക്കി വെച്ചത് അച്ഛൻ എടുത്തു തന്നു,അന്ന് പ്രസിടന്റിനു മാത്രേ കാറുള്ളൂ ,ഒറ്റപുന്നയിൽ  വയലാര് മണ്ഡപം വരെ ഇനി നടത്തമാണ്,തിരിച്ചിങ്ങോട്ടും ,വരുമ്പോൾ രാത്രി ആകും,അമ്മ കപ്പയും കക്കാറച്ചിയും പുഴുങ്ങി കാത്തിരിക്കും,അന്നൊന്നും അറിഞ്ഞില്ല ആ മണൽത്തരികളിൽ ചോര പടര്ന്നിരുന്നുവെന്നു,ഇന്ന് പഞ്ചാര മണ്ണിന്റെ കുന്നുകളില്ല ,നാട് വിട്ടു മകനോടൊപ്പം മെട്രോ സിറ്റിയിൽ ഫ്ലാറ്റിന്റെ മുകളിൽ  നിന്നും നോക്കുമ്പോൾ കാണുന്ന കെട്ടിടങ്ങളും അതിനെ കടന്നു വരുന്ന കാറ്റും,ചിലപ്പോഴെക്കെ ആ കാറ്റിൽ കേൾക്കാം പട്ടാളത്തിന്റെ ചവിട്ടു കൊണ്ട് കരയുന്നവരുടെ ഏങ്ങലടികൾ,അവരുടെ കണ്ണീരിന്റെ ഉപ്പുണ്ടാകും ആ കാറ്റിനു,അവരുടെ ചോര മണക്കാരുണ്ട് ....

ഓർമയിൽ എവിടെയോ ഇന്ഖിലാബ് മുഴങ്ങുന്നു...ഏറ്റു  വിളിക്കുന്നതാരാണ് ,പഞ്ചാര മണ്ണിന്റെ കുന്നുകളോ,ഒരു കയ്യിൽ കൊടിയും,മറ്റേ കയ്യിൽ നാരങ്ങാ വെള്ളവുമായി അച്ഛനോ.....

Saturday, October 12, 2013

അന്ന് തകര്ന്നു പോയത് എന്റെ ഹൃദയമായിരുന്നു
നഷ്ടമായത് എന്റെ ഓര്മകളുടെ കളിചെപ്പും,
നേടിയതോ,നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിൽ
ഒരു പുതിയ വരിയും....

Saturday, October 5, 2013

ഓരോ യാത്രയും തുടങ്ങുന്നത് ഒരു ലക്‌ഷ്യം പൂര്ത്തിയാകാനുള്ള ആഗ്രഹത്തിൽ നിന്നാണ്.. പക്ഷെ ഓരോ യാത്രയും തീരുന്നത് എവിടെയാണ്? ആ ലക്ഷ്യത്തിലാണ്,അഥവാ ഒരു ആഗ്രഹ പൂർത്തീകരനത്തിലാണ്.... അതുകൊണ്ട് നമ്മുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും തീരുന്നില്ല,തുടങ്ങുന്നതെ ഉള്ളൂ... ഓരോ യാത്രയും തുടങ്ങന്നത് ഒരു ആഗ്രഹത്തിൽ നിന്നാണ്, തീരുന്നത് പുതിയൊരു ആഗ്രഹത്തിന്റെ തുടക്കത്തിലാണ്‌... 





എനിക്കൊരു ആഗ്രഹമുണ്ട്........... മഞ്ഞിന്റെ വെള്ള പുതപ്പണിഞ്ഞ ,പച്ചപ്പുകല്ക്ക് മേൽ മഞ്ഞിന്റെ തൊപ്പി വെച്ച ആ നാട്ടിൽ പോകണം , ആ തടാകത്തിൽ ഇപ്പോഴും അവന്റെ കാമുകിയുടെ നാഭിയിൽ നിന്ന് വാര്ന്ന രക്ത വർണം ഉണ്ടാകും,ഒരു പക്ഷെ അവിടത്തെ സന്ധ്യകൾ ആ വര്നത്തെ കണ്ണെഴുതിയിട്ടുണ്ടാകാം...  എനിക്ക് കേള്ക്കാം എന്റെ കാലൊച്ച കാത്തിരിക്കുന്ന ആ അമ്മയുടെ ഹൃദയം മിടിക്കുന്നത്‌,തോക്കുകളുടെ ഗര്ജനം കേട്ട് തഴമ്പിച്ച ആ കാതുകൾ എന്റെ കാലൊച്ച കൃത്യമായി തിരിച്ചറിയുന്നു,ആ അമ്മയുടെ മകന്റെ ചോരയാൽ ഈ മഞ്ഞു തുള്ളികൾ നിറം മാറിയത് നിങ്ങൾ മറന്നോ......ഇവിടെ  റോസാ പുഷ്പങ്ങള്‍ക്കും കുങ്കുമ പൂക്കള്‍ക്കും ഈ നിറം നല്കിയത് ഇവരുടെ രക്തം കൊണ്ടാണ്?അതോ ഈ മണ്ണിന്റെ ആഗ്രഹമാണോ,നിറം കൂടുതൽ നല്കാൻ എന്റെ ഹൃദയത്തോട് ആവിശ്യപെടുന്നത്....എനിക്ക് പോകാതെ പറ്റില്ല, എന്നെ കാത്തിരിക്കുന്ന ആ അമ്മക്ക് വേണ്ടി ,അവന്റെ കാമുകിക്കു നല്കാനുള്ള റോസാ പുഷ്പങ്ങളുമായി ഹൃദയം പോലെ കായ്ച്ചു കിടക്കുന്ന ആപ്പിളിന്റെ നാട്ടിലേക്ക്,ഒരു മറക്കപ്പുറം  എന്റെ പ്രാണനെടുക്കാൻ കൊതിച്ചിരിക്കുന്ന ഒരു ശത്രുവുണ്ട്,



അവനൊരു നാടുണ്ട്,പൊടി കാറ്റ് വീശുന്ന .മണ്ണിൽ അലസമായി പാറുന്ന  മുടിയിഴകൾ കൊതി ഒതുക്കുന്ന ഒരു മകളുണ്ട്,അവന്റെ വരവും കാത്തു ഒഴിഞ്ഞ കൂടയുമായി എന്നും കാത്തിരിക്കുന്ന ഒരു ഭാര്യയുണ്ട്..ചുളിവു വീണ  കണ്ണുമായ് പിടയുന്ന മനസ്സോടെ ഒരു അമ്മയുണ്ട്‌....




ഓരോ യാത്രയും തുടങ്ങുന്നത് ഒരു ലക്‌ഷ്യം പൂര്ത്തിയാകാനുള്ള ആഗ്രഹത്തിൽ നിന്നാണ്.. പക്ഷെ ഓരോ യാത്രയും തീരുന്നത് എവിടെയാണ്? ആ ലക്ഷ്യത്തിലാണ്,അഥവാ ഒരു ആഗ്രഹ പൂർത്തീകരനത്തിലാണ്.... അതുകൊണ്ട് നമ്മുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും തീരുന്നില്ല,തുടങ്ങുന്നതെ ഉള്ളൂ... ഓരോ യാത്രയും തുടങ്ങന്നത് ഒരു ആഗ്രഹത്തിൽ നിന്നാണ്, തീരുന്നത് പുതിയൊരു ആഗ്രഹത്തിന്റെ തുടക്കത്തിലാണ്‌... 

Saturday, September 14, 2013

പൂവ് തേടി

പൂക്കളമിടാൻ ഞാൻ പൂവ്  തേടി 
കാട്ടിലും മേട്ടിലും പൂവുതേടി 
മലകൾക്കും അപ്പുറം പൂവ് തേടി 
പുഴയുടെ തീരത്തും പൂവ് തേടി 
മണ്ണിട്ട്‌ നിവർന്നൊരു വയലിന്റെ 
മാറിൽ ഒരു വട്ടം കൂടി കൂടി ഞാൻ പൂവ് തേടി 
പൂക്കളമിടാൻ ഞാൻ പൂവ് തേടി 
കുഞ്ഞിനെ തേടിയ പൂതത്തെ പോലെ ഞാൻ 
എന്റെ ഒര്മകളിലുള്ളോരാ പൂക്കൾ  തേടി....

Monday, August 26, 2013

ഞാൻ എഴുതിയതിതിനേക്കാൾ ഏറെ മുഴുവിക്കാൻ ആകാതെ  ഡ്രാഫ്റ്റ്‌ ആയി എന്റെ ബ്ലോഗിൽ കിടക്കുന്നു,എന്നെനിക്കു ഇതെല്ലാം എഴുതി തീര്ക്കാൻ കഴിയും..................

Friday, August 23, 2013

എന്റെ നാടായ ചേർത്തലയിൽ,മിക്കവാറും അമ്പലങ്ങളും പഞ്ചാര മണ്ണിന്റെ വെളിപ്രദേശത്തായിരിക്കും, അവിടെ ഉത്സവത്തിന് ചില സാമൂഹിക പ്രതിബദ്ധത ഉള്ള നാടകങ്ങൾ ഉണ്ടാകും,ഒരു പക്ഷെ പുസ്തകങ്ങൾകും വ്യക്തികൾകും നമ്മെ സ്വാധീനിക്കാൻ കഴിയുന്നതിലും അപ്പുറമായിരിക്കും ഇത്തരം നാടകങ്ങൾ.... ഒരുപാട് നാളുകള്ക് ശേഷം,പഞ്ചാര മണ്ണിൽ മലര്ന്നു കിടന്നു അത്തരമൊരു നാടകം കണ്ട അനുഭവം എനിക്ക് ഒരു സിനിമ കണ്ടപ്പോൾ ഉണ്ടായി..ഡയലോഗുകൾ കേള്കാൻ മാത്രമല്ല ചിന്തിക്കാൻ കൂടിയുള്ളതാണ് എന്ന് ഒര്മിപിക്കുന്ന ഒരു ചിത്രം,പേര്  'പ്രഭുവിന്റെ മക്കൾ '

Tuesday, August 6, 2013

വിശ്വാസം അതല്ലേ എല്ലാം....

               വിശ്വാസം അതല്ലേ എല്ലാം....

                 കുറഞ്ഞ കാലത്തിനുള്ളിൽ മലയാളി മനസ്സുകളിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച അനുഗ്രഹീത കലാകാരിയാണ് മഞ്ജു വാര്യർ.ശക്തമായ വേഷങ്ങളിലൂടെയും സ്വന്തമായ അഭിനയ ശൈലിയിലൂടെയും അവർ ഓരോ കേരളക്കരയുടെ സ്വന്തമായി.പക്ഷെ പ്രതീക്ഷകളെ മാറ്റിമറിച്ചു കൊണ്ട് മഞ്ജു 'അയലത്തെ പയ്യനായ' ജനപ്രിയ നായകന് ദിലീപിനൊപ്പം പ്രണയ സാക്ഷാൽകരിച്ചപ്പോൾ ഞെട്ടിയത് കേരളവും നഷ്ടമായത് ഒരു പ്രതിഭയെയുമാണ് .

                    സാധാരണ താര ദാമ്പതിമാരുടെത് പോലെ അഭ്യൂഹങ്ങൾ ഈ കുടുംബത്തെയും വിട്ടൊഴിഞ്ഞില്ല , പക്ഷെ മഞ്ജു എന്നും തിരശ്ശീലക്ക് പിന്നിൽ തന്നെ മറഞ്ഞു നിന്നു
                     വീണ്ടും കേരളത്തിൽ മഞ്ജു  സംസാരവിഷയമായികൊണ്ട് തിരിച്ചു വരവ് നടത്തുന്നു,ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ അമിതാഭ് ബച്ചനോടൊപ്പം പരസ്യത്തിൽ അഭിനയിച്ചു കൊണ്ട്..ഇതിനു ശക്തി പകരുവാൻ ചാനെലുകൾ മഞ്ജുവിന്റെ ചിത്രങ്ങൾ ഓടിച്ചു,വാരികകൾ ജീവ ചരിത്രമെഴുതി,സോഷ്യൽ മീഡിയകൾ അതേറ്റു പിടിച്ചു..കാത്തിരിപ്പിന് ഒടുവില പരസ്യം വന്നു, അച്ഛനെ വിട്ടു കാമുകനൊപ്പം പോയ മകൾ ഒടുവില അച്ഛനെത്തന്നെ സഹായത്തിനു വിളിക്കുന്നു,മകളോട് എല്ലാം ക്ഷമിച്ചു  കൊണ്ട് അച്ഛൻ സഹായത്തിനെത്തുന്നു,കൂടെ ഒരു വാചകവും, "വിശ്വാസം അതല്ലേ എല്ലാം..."
                      ഇതിൽ നിന്ന് സാക്ഷര കേരളം എന്താണ് മനസ്സിലാക്കുന്നത്,ഉപഭോഗ സംസ്കാരം കച്ചകെട്ടിയിരിക്കുന്ന മലയാളിയെ എന്ത് വിലകൊടുത്തും വശത്താക്കാൻ ഉപയോഗിച്ച നൂതന കച്ചവട തന്ത്രം,മുൻപ് നമ്മുടെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്തു കൊണ്ട് "നിങ്ങള്ക് വിയർപ്പു നാറ്റമുണ്ടോ" എന്ന് ചോദിച്ച പോലെ,ഭക്തിയെ ചൂഷണം ചെയ്തു കൊണ്ട് "അക്ഷയ ത്രിദീയ "വന്നപോലെ മുലപ്പാൽ മധുരം ഓര്മിപ്പിച്ചു കൊണ്ട് "അമ്മയുടെ രുചി "ഓര്മിപ്പിച്ച പോലെ അമ്മയുടെ ആധി കൂട്ടി കൊണ്ട് "മക്കളുടെ കോണ്ഫിടെൻസ് " ചോദിച്ചപോലെ ഇതും ഒരു നൂതന തന്ത്രം .....
                     ഇത്തവണ ഉപയോഗിച്ചത് മാനുഷിക മൂല്യങ്ങളും ബന്ധങ്ങളുമാനെങ്കിൽ ഇനിയെന്ത് എന്നാ ചോദ്യത്തിന് നമ്മൾ ആത്മാഭിമാനത്തിന് മുൻ‌കൂർ ജാമ്യം എടുക്കേണ്ടി വരുമോ?ഇതിൽ കുറ്റം ആരുടേത്? ഒരു ഉത്തരമേ ഉള്ളു,നമ്മുടേത്‌.......,,...
                     ഇത്തരം പരസ്യങ്ങൾ നമ്മുടെ മനസ്സിലേക്ക് വിഷം ഇന്ജക്ട്റ്റ് ചെയ്യുകയാണ്, "നിങ്ങള്ക് വിയർപ്പു നാറ്റമുണ്ടോ" എന്ന് ചോദിക്കുമ്പോൾ ഒരു ശരാശരി മലയാളി തന്നെ മണത്ത് നോക്കുകയും (ഒരുപക്ഷെ ഇല്ലാത്ത ) വിയര്പ്പ് നാറ്റം ഉണ്ടെന്നു സ്ഥിതീകരിക്കുകയും ചെയ്യുന്നു.സോപ്പ് വാങ്ങാൻ മകളെ പറഞ്ഞു വിട്ട അമ്മ, ഭാവിയിൽ മകള്ക്ക് ആത്മാഭിമാനത്തിന് ക്ഷതമേൽക്കുന്നതോർത്തു വ്യാകുലപെടുന്ന അമ്മയെ അനുകമ്പയോടെ ഓര്ത്ത വീട്ടമ്മമാർ നമുക്കുണ്ട്; എന്ത് കൊണ്ട് മലയാളികൾ ആത്മഹത്യ ചെയ്യുന്നു എന്ന് ചോദിച്ചാൽ ആത്മവിശ്വാസക്കുറവും ഒരു കാരണമാണ്. ഇത്തരം പരസ്യങ്ങള ആ ബലഹീനതയെ മുതലെടുക്കുക മാത്രമല്ല വളര്ത്തുക കൂടിയാണ് ചെയ്യുന്നത്...
                    വെറി പിടിച്ചു നാം സ്ത്രീധനത്തിന് പുറകെയും കൊതി പിടിച്ചു നാം ഉപഭോഗത്തിനു പുറകെയും പായുമ്പോൾ ഒര്മിപ്പിക്കാനും ഒർക്കാനുമായി ,മുരുകൻ കാട്ടാകടയുടെ 'നാത്തൂൻ പാട്ട് 'എന്ന കവിതയെ ആശ്രയിക്കാം...

Monday, July 15, 2013

നാഗത്തിന്റെ വഴിയിൽ

നാഗത്തിന്റെ  വഴിയിൽ 

മഴക്കാലത്താണ് ഞാൻ നാഗരഹോള യിൽ എത്തുന്നത്,മൈസൂരിൽ നിന്നും എച് .ഡി കൊട്ടൈ വരെ ബസ്സിൽ യാത്ര ചെയ്താണ് അപരിചിതമായ ആ സ്ഥലത്ത് ഞാൻ എത്തിപെട്ടത്.സത്യത്തിൽ ഞാൻ ആന്ധ്രയിൽ നിന്നും വയനാട്ടിലെ എന്റെ വീട്ടിലേക്കു പോവുകയായിരുന്നു,എന്റെ ചേട്ടൻ നാഗരഹോലയിലെ അന്തരശാന്തെ എന്നാ സ്ഥലത്ത് ജോലി നോക്കുന്നുണ്ടായിരുന്നു,എങ്കിൽ അവന്റെ കൂടെ ഒരുമിച്ചു വീട്ടിലേക്കു പോകാം എന്ന് കരുതി ഇറങ്ങി.ദീര്ഖമായ ട്രെയിൻ യാത്രയെക്കാലും എന്നെ മടുപ്പിച്ചത് ഒന്നര മണിക്കൂറിലെ ബസ്‌ യാത്രയായിരുന്നു.അൽപ നേരം കാത്തു നിന്നപ്പോൾ ചേട്ടന്റെ കൂട്ടുകാരൻ  ലക്ഷ്മണ്‍ എത്തി.ആൾ കന്നടക്കാരൻ ആണ്,പക്ഷെ പല സ്ഥലങ്ങളിലും ജോലിക്കു പോയത് കൊണ്ട് മലയാളവും പറയും,അല്ലെങ്കിലും കേരളത്തിന്റെ അയല്കാരൻ ഗ്രാമമായ ഇവിടെ മാറ്റ കല്യാണങ്ങൾ കൊണ്ടും കച്ചവടങ്ങൾ കൊണ്ടും പരിചിതർ ഏറെ..മലയാളവും കന്നടയും ഒരു പോലെ തോന്നും,അവിടുത്തെ ആളുകളെ പോലെ...
 
                   ലക്ഷ്മണ്‍ നോടൊപ്പമുള്ള ബൈക്ക് യാത്ര രസകരമായിരുന്നു,ഓക്കേ  എന്നാ ഇംഗ്ലീഷ് വാക്ക് ലക്ഷ്മണ്‍ ഒരു നൂറു തവണയെങ്കിലും പറഞ്ഞിട്ടുണ്ടാകും .'നാഗരഹോല' എന്നാൽ നാഗത്തിന്റെ പാത എന്നാണത്രേ.. പണ്ട് മൈസൂര് രാജാക്കന്മാർ നായാട്ടിനെത്തിയിരുന്ന കാടുകൾ ആയിരുന്നു  അന്തരെശാന്തേ അടക്കമുള്ള നാഗരഹോലയിലെ പ്രദേശങ്ങൾ,ഇപ്പോഴും ഇത് ബന്ദിപ്പൂർ വനത്തിന്റെ ഭാഗമായി തുടരുന്നു.വയനാടിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഇവിടെ കാടും നാടും പെട്ടന്ന് തിരിച്ചറിയാൻ കഴിയും...


പോകുന്ന വഴിയില ഞങ്ങള്ക്ക് കണ്ണിനു മധുരമായി ചെണ്ട് മല്ലിയുടെ പാടങ്ങൾ പൂത്തു നില്കുന്നുണ്ടായിരുന്നു.നോക്കെത്താ ദൂരത്തോളം ചെന്ദുമല്ലികൽ .. കാബേജ്,ഇഞ്ചി,മഞ്ഞൾ,കരിമ്പ്‌,ചോളം എന്നിവയും ധാരാളമായി ഇവർ കൃഷി ചെയ്തു പോന്നു. ഓരോന്നും സീസണ്‍ അനുസരിച്ചാണ് കൃഷി ചെയ്തത്,ചെണ്ടുമല്ലി കൃഷിയുടെ അവസാന സമയത്താണ് ഞാൻ അവിടെ എത്തിയത്,കാഴ്ച്ചയുടെ ആ നിമിഷം ഞാൻ ഇപ്പോഴും ഓര്ക്കുന്നു..

കബനി നദി ഒരു അമ്മയെ പോലെ ഇവരെ പോറ്റിയിരുന്നു .വളര്ത്തിയും തളര്ത്തിയും കബനി ഈ ഗ്രാമത്തിലൂടെ ഒഴുകി..മഴ കനക്കുമ്പോൾ കബനി തന്റെ വിശ്വരൂപം പുറത്തെടുക്കുമ്പോഴും അന്നത്തിനായുള്ള മത്സ്യ സമ്പത്ത് അവൾ കനിഞ്ഞു നല്കി.കുട്ടാ പോലുള്ള വള്ളങ്ങളിൽ ചെറിയ കുട്ടികൾ വരെ ആ അമ്മയുടെ മടിത്തട്ടിൽ കളിക്കുന്നത് ഞാൻ കണ്ടു..
            ചേട്ടനെ കണ്ടു ഭക്ഷണവും കഴിച്ചു ഞാനും കബനിയിലേക്ക് ഒരു യാത്രക്ക് ഒരുങ്ങി..ചേട്ടൻ പറഞ്ഞിട്ട് ഒരു പയ്യന് എനിക്ക് മാങ്ങയും കത്തിയും കൊണ്ട് വന്നു തന്നു,വയനാട്ടിലെ തേനിനെ തോല്പിക്കുന്ന മധുരമുള്ള മാങ്ങകൾ,മാങ്ങയും തിന്നു അവരോടൊപ്പം ചെറിയ ഒരു യാത്ര കബനിയിൽ,കറങ്ങി കളിക്കുന്ന ആ വഞ്ചിയിൽ നിന്ന് കരക്കെത്തിയപ്പോൾ മനസ്സിന് അതിലേറെ ആശ്വാസം.. ഞാനും ചേട്ടനും കൂടി മടക്കയാത്രക്ക്‌ ഒരുങ്ങിയപ്പോൾ സമയം വൈകുന്നേരം ആറു മണി.
     ബസ്‌ കാത്തു നിൽക്കുമ്പോൾ കാണുന്ന കാഴ്ച മദ്യപിച്ചു ആടി ആടി നടക്കുന്ന നാട്ടുകരെയാണ്.അതിൽ ഏറിയതും സ്ത്രീകള്,അവിടെ വൈൻ  ശോപ്പുകല്കും നാടൻ  വാറ്റിനും പഞ്ഞമില്ലത്രേ..ചെക്ക്‌ പോസ്റ്റ്‌ വരെ ഓടുന്ന ബസ്‌ വന്നപ്പോൾ ഞങ്ങൾ അതിൽ കയറി.കേരള-കര്ണാടക  അതിര്ത്തിക്ക് മുൻപ് കര്ണാടക യുടെ ഒരു ചെക്ക്‌ പോസ്റ്റ്‌ കൂടി ഉണ്ട്,6.30  നു ശേഷം അവർ വണ്ടി കടത്തി വിടില്ലത്രേ..അരികുകളിൽ ഗുൽമോഹർ പൂത്തു നില്ക്കുന്ന 
 കാട്ടു വഴിയിലൂടെ ബസിൽ പോകുമ്പോഴും ചെണ്ടുമല്ലി പാടങ്ങൾ എന്നിൽ നിറഞ്ഞു നിന്നു ..... നാഗത്തിന്റെ പാതയിലൂടെ ഞങ്ങൾ മുന്നോട്ടു പോയികൊണ്ടിരുന്നു,മനസ്സിനെ അവിടെ വിട്ടിട്ടു......

Sunday, July 14, 2013

പണ്ട്,സ്കൂൾ അടക്കുമ്പോൾ ഒരുപാട് ഉത്സാഹമായിരുന്നു,പ്രധാന കാരണം സ്കൂളിൽ പോകണ്ട എന്നത് തന്നെ,സ്കൂളിൽ പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല,പക്ഷെ,അവധി എന്ന് കേള്കുംബോഴേ എന്തോ ഒരു ഇഷ്ടം... ആവിശ്യത്തിന് ഉറങ്ങാം,എത്ര തവണ വേണമെങ്കിലും പുഴയിൽ ചാടി തിമിര്ക്കാം,കുളിക്കാൻ കൂട്ടുകാര് വിളിക്കുന്നത് പോലും,'വാടാ ചാടാൻ പോകാം' എന്നായിരുന്നു... എല്ലാ ദിവസവും വളരെ തിരക്കുള്ളതായിരുന്നു, രാവിലെ അമ്മ ഉണ്ടാക്കി തരുന്നത് എന്താണെന്ന് പോലും നോക്കാതെ അകത്താക്കി വേഗം കൂട്ടുകാരുടെ ഒപ്പം കൂടും.. ഞങ്ങളുടെ കയ്യില അദ്രിശ്യമായ ഒരു മാപ് ഉണ്ടാവും,ഞങ്ങള്ക് മാത്രം വായിച്ചെടുക്കാവുന്ന ഒരു മാപ്..അതിൽ കാണിക്കും എവിടെയൊക്കെ ഞങ്ങളുടെ നിധികളായ ചാമ്പങ്ങ,പഞ്ചാര നെല്ലിക്ക,തുടങ്ങിയവ പഴുത്തിട്ടുണ്ടാകും എന്നത്.. ആരാന്റെ പറമ്പിൽ നിക്കുന്നതിനു പൊതുവെ മധുരം കൂടുതലായിരിക്കുമല്ലോ...പിന്നെയുള്ള പ്രധാന പരിപാടി ഞാവൽ പറിക്കാൻ പോകുന്നതാണ്,കുറെ പേരുമായി കവരുമൊക്കെ എടുത്തു കാട്ടിൽ പോയി പറിക്കണം, മരത്തിൽ കയറാൻ മിടുക്കുള്ളവർ കയറും,കയറാൻ അറിയാത്തവർ താഴെ നില്കും ,അവര്ക്ക് കൊമ്പ് ഓടിച്ചിട്ട്‌ കൊടുക്കും.. കവറിൽ ആവിശ്യത്തിന് ശേഖരിക്കേണ്ടത് താഴെ നിലക്കുന്നവന്റെ ഡ്യൂട്ടി ആണ്. ഞാവൽ തിന്നു നാവു വയലറ്റ് നിറം ആകും,ഇതെല്ലാം കഴിഞ്ഞു പുഴയില ഒരു ചാട്ടമൊക്കെ കഴിഞ്ഞു വീട്ടില് ചെല്ലുംബോഴാനു ഏറ്റവും രസം,പടവാൾ ഏന്തിയ ഝാൻസി റാണിയെ പോലെ അമ്മ ഒരു വടിയുമായി ഒരുങ്ങി നില്ക്കുന്നുണ്ടാകും...പിന്നെ ചെറിയ ഒരു ഓട്ടമത്സരമാണ്...കിട്ടുന്ന വഴിക്ക് അമ്മ കുറെ തല്ലും..അമ്മയെ തോല്പിക്കാൻ ഒറ്റ വഴിയെ ഉള്ളു,കാപ്പി തോട്ടത്തിലൂടെ ഓടുക...
ഒരു ദിവസം എത്ര വേഗം തീര്ക്കാം എന്ന് അന്നത്തെ അവധികാലം ഒര്കുമ്പോൾ തോന്നും,അന്നൊന്നും വെയിലിനു ചൂടോ,മഞ്ഞിന്റെ തണുപ്പോ അറിഞ്ഞിരുന്നില്ല, ഇന്നും ഞാവൽ പഴുക്കുന്നുണ്ട് അതും ഞങ്ങൾ അറിയുന്നില്ല...കൊഴിഞ്ഞു പോയ കാലം തിരികെ കിട്ടില്ലല്ലോ..

പണ്ട് കേട്ടൊരു മുത്തശ്ശിക്കഥ...

പണ്ട് കേട്ടൊരു മുത്തശ്ശിക്കഥ...

ഉറക്കം തൂങ്ങുന്ന മാമനെ നുള്ളി കൊണ്ട് ഞാൻ ചിണുങ്ങും,മാമാ ഒരു കഥ,..
ഒരു കഥ പറഞ്ഞാലൊന്നും നീ ഉറങ്ങില്ല...
ഇല്ല മാമ ഒറ്റ കഥ മതി...
എടാ എനിക്ക് ഉറക്കം വരുന്നു,നീയും ഉറങ്ങാൻ നോക്ക്...
ഒരു കഥ പറ മാമ...
ഗതിയില്ലാതെ മാമൻ കഥ പറഞ്ഞു തുടങ്ങി...
പണ്ട് പണ്ട് പണ്ടൊരു മുത്തശ്ശി,പാവം മുത്തശ്ശി,ജീവിക്കാൻ ഒരു വഴിയുമില്ലാതെ തയ്യൽ പണി ചെയ്തു ജീവികുയായിരുന്നു..
ഒരിക്കൽ മുത്തശ്ശി കിണറ്റുകരയിൽ ഇരുന്നു തയിക്കുകയായിരുന്നു,അപ്പൊ നൂല് തീര്ന്നു പൊയ്...
എന്നിട്ട്?
പുതിയ നൂല് സൂചിയിൽ കോർക്കുമ്പോൾ സൂചി കിണറ്റിൽ വീണു...
എന്നിട്ട്...
ആ ... സൂചി കിട്ടിയാലേ ഇനി കഥ പറയാൻ പറ്റൂ...
പറ മാമാ...
അങ്ങനെ പറഞ്ഞാല സൂചി കിട്ടുമോ...
ഇറങ്ങി എടുത്താൽ പോരെ?
അങ്ങനെ പര്ഞ്ഞ്ൽ സൂചി കിട്ടുമോ?
രാത്രി മുഴുവൻ സൂചി കിട്ടാനുള്ള വഴി ഞാൻ ആലോചിച്ചു കിടന്നു... 
പക്ഷെ ഇതുവരെ സൂചി കിട്ടിയില്ല,
എന്റെ അനുജൻ എന്നോട് ചേർന്ന് കിടന്നു ഉറങ്ങുമ്പോൾ,ഞാൻ ഓർത്തു,അവൻ എന്നോട് ഇതുവരെ കഥപറയാൻ പറഞ്ഞിട്ടില്ല,എന്നോടെന്നല്ല ആരോടും പറഞ്ഞിട്ടില്ല,അവനെ ഉറക്കുന്നത് ബെന് ടെന്നും പോക്കിമോനും ഒക്കെയാണ്..
ആ കിണറ്റു കരയിൽ ഒരു മുത്തശ്ശി ഇരിക്കുന്നുണ്ട്‌,സൂചി കളഞ്ഞു പോയ മുത്തശ്ശി...പണ്ട് പണ്ട് പണ്ടൊരു മുത്തശ്ശി,പാവം മുത്തശ്ശി...
സ്വന്തം കുഞ്ഞിനെ നഷ്ടപെട്ടത് ഓര്‍ത്തു വിലപിക്കുന്ന ഒരു അമ്മ,
അമ്മയെ തിരിച്ചറിയാനാവാതെ തേങ്ങുന്ന മകള്‍...
എല്ലാം വിധി എന്നോര്‍ത്ത് ആശ്വസിക്കാന്‍ ശ്രമിക്കുന്ന അച്‌ഛന്‍....
ടെലിവിഷന്‍ സീരിയലിലെ ഈ രംഗങ്ങള്‍ കണ്ട് കരയുന്നു എന്‍റെ അമ്മ,അമ്മയ്ക്ക് അനുഭാവം പ്രകടിപ്പിച്ചു കൊണ്ടു അമ്മൂമ്മയും...
ഇതെല്ലാം കണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു,ഈ സീരിയല് കണ്ടു തീര്‍ക്കാന്‍ എന്റെ ഈ ജന്മം മതിയാകില്ലല്ലോ എന്നോര്‍ത്തു......

ഒരു കാറ്റു പോലെ.............


ഒരു കാറ്റു  പോലെ.............

ഓരോ തിര വരുമ്പോഴും അവൾ പിന്നോട്ട് നടന്നു,ഓരോ തിര പോകുമ്പോഴും അവൾ മുന്നോട്ടും..ഇടയ്ക്കു അവൾ തിരിഞ്ഞു നോക്കി,അവൻ തീരത്തടിഞ്ഞ ചെറിയ മീനിനെ കമ്പ് കൊണ്ട് തോന്ടിയെടുക്കുവാൻ നോക്കുകയാണ്, "ഈ ചെക്കൻ എന്താ ഈ കാട്ട്നത്?"അവൾ നീരസത്തോടെ ചോദിച്ചു, "ഞാൻ വലുതാകുമ്പോ അച്ഛനെ പോലെ കടലിൽ പോയി വലിയ മീനുകളെ പിടിക്കും.." "അയ്യേ കടലിൽ പോകാനാ നീ വലുതാകുന്നത്?" അവൾ ചിരിച്ചു,"അതെ ന്",അവൻ അഭിമാനത്തോടെ പറഞ്ഞു,"ഞാൻ ഈ കടലിൽ ആരും പോയിട്ടില്ലാത്തത്രയും ദൂരം പോകും,ആരും പിടിക്കാത്തത്രയും വല്യ മീനിനെ പിടിക്കും" അവൻ അലറി മറിയുന്ന തിരയിലൂടെ വള്ളം ഉന്തി പോകുന്ന രംഗം ഓർത്തു,അല്ലെങ്കിലും ഈ സ്കൂളിൽ പോക്ക് അവനു ഇഷ്ടമല്ല,ആകെ ഇഷ്ടമുള്ളത് കളിക്കാൻ വിടുന്ന സമയമാണ്, എന്നാലും രവി സാറിന്റെ തല്ലും,ചെറിയാൻ മാഷിന്റെ പിച്ചും ഓർക്കുമ്പോൾ അതും വേണ്ടെന്നു തോന്നും,കണക്കു എന്നും അവനു കീഴടക്കാൻ പറ്റാത്ത ഒരു കടലായിരുന്നു,ഇങ്ങ്ലീഷ്‌ അവന്റെ ചൂണ്ടയിൽ കുരുങ്ങാത്ത ഒരു മീനും.. "ഞാൻ വല്യ വല്യ മീനും പിടിച്ചു വരുമ്പോ നീ കുട്ടയുമായി വാ,ഞാൻ നിനക്കും തരാം.." അവളുടെ ചിരിയിൽ അരിശം വന്നവൻ പറഞ്ഞു.. "അതിനു ഞാൻ മീൻ വാരാൻ വരുമെന്ന് നിന്നോടാര പറഞ്ഞത്? " അവൾ തെല്ലു ഗമയിൽ പറഞ്ഞു,"ഞാനൈ പഠിക്കാൻ പോണത് ജോലി മേടിക്കാനാ,ഞാൻ നമ്മടെ സ്കൂളിൽ തന്നെ ടീച്ചറായി വരും,അപ്പഴും നീ അവടെ തൊട്ടു കിടക്കാണ്ടിരുന്നാൽ മതി,അവന്റെ മുഖത്തേക്ക് ദേഷ്യം തിരമാൽ പോലെ ഇരച്ചു കയറി, ലക്ഷ്മീ,എടി ലക്ഷ്മിയെ...അവനു എന്തേലും പറയാൻ കിട്ടുന്നതിനു മുൻപ് ലക്ഷ്മിയുടെ അമ്മയുടെ വിളി കേട്ടു "എടി ലക്ഷ്മിയെ.. വീട് നോക്കേണ്ട പെണ്ണാ,രാവിലെ തന്നെ തിരയെന്നാൻ പോയിരിക്കാന്,ഇങ്ങോട്ട് വാടി..." ലക്ഷ്മി തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു,"ദെ അമ്മ വിളിക്കന്,അച്ഛനൊക്കെ കടലിൽ പോകാനായെന്നു തോന്നണു.നീ ഇപ്പഴേ കടലിൽ പൊയ് മീൻ പിടിച്ചു പഠിച്ചോ,അല്ലേല അതിലും നീ തോറ്റു പോകും.." അവൾ ചിരിച്ചു കൊണ്ട് ഓടി പൊയ്.. അവനു അകെ നിരാശ തോന്നി സ്കൂളിൽ ഓരോ കൊല്ലവും തോല്കുമ്പോ കൂട്ടുകാര് കളിയാകി പാടാറുള്ള പാട്ട് അവനു ഓര്മ വന്നു,എന്ത് വന്നാലും അച്ചനെയൊക്കെ പോലെ കടലിൽ പോയി വലിയ മീൻ പിടിക്കണം,എന്നിട്ട് അതുമായി ലക്ഷ്മിയുടെ മുന്നിലൂടെ നടക്കണം,അവളുടെ വല്യ കണ്ണുകള അത്ഭുതം കൊണ്ട് വിടരണം,മാമന്റെ മോൻ വിനു ഒരിക്കൽ കടലിൽ പോയിട്ടുണ്ട്,മാമന്റെ കൂടെ,എന്താരുന്നു അന്നവന്റെ പത്രാസ്സു,വിനു പറഞ്ഞത് അവൻ ഓർത്തു,"എടാ സഞ്ജു,കര കാണാനേ ഇല്ലാരുന്നു,ആകാശവും കടലും ഒരേ പോലെ,നീല നിറത്തിൽ,തിരമാല ഇല്ലാട്ടോ" 
"നീ കടലിന്റെ അറ്റം വരെ പോയോ?"
"അറ്റത്തു എത്തീല്ല,പക്ഷെ അതിന്റെ അടുത്ത് വരെ പോയി",
ഹും അവന്റെ ഒരു പുളു,കടലിന്റെ അറ്റത് പോയാൽ ഒരു ദിവസം കൊണ്ട് തിരിച്ചെത്തുമോ,അങ്ങോട്ടേക്ക് ഏഴു പകലും ഏഴു രാവും വേണമെന്നാ അമ്മാമ്മ പറഞ്ഞത്,അപ്പാപ്പാൻ പോയിട്ടുണ്ടത്രേ, താൻ മാമനോട് ചോദിച്ചപ്പോ മാമനും പറഞ്ഞിരുന്നു,"ഹൈ,കടലിന്റെ അറ്റം വരെ പോയില്ല,അറ്റത്തേക്ക് പോകുമ്പോ സന്ജൂനേം വിളിക്കാം" അപ്പോഴവന്റെ മുഖം വിടര്ന്നു..
മാമന്മാരും അച്ഛനുമൊക്കെ ചേർന്ന് വള്ളം താള്ളിയിരക്കുന്നത് അവൻ നോക്കി നിന്നു,പെട്ടന്ന് എന്തോ ഒർത്തിട്ടവൻ ഓടി അവരുടെ അടുത്തേക്ക്‌ ചെന്നു, "അച്ഛാ അച്ഛാ ഞാനും വരട്ടെ ഇന്ന് നിങ്ങടെ കൂടെ?"
"പിന്നെ കടലിൽ പോകാൻ പറ്റിയ പ്രായം,പോയി നാലക്ഷരം പഠിയെട ചെക്കാ,"
"ഞാനും വരും " അവൻ ചിണുങ്ങി 
"നീ തല്ലു മേടിക്കും"
"മാമാ എന്നെ കടലിൽ കൊണ്ട് പോകാന്നു മാമൻ പറഞ്ഞതല്ലേ,എന്നേം മാമാ"
"അയ്യോ അത് കടലിന്റെ അറ്റത്തു പോകുംബഴല്ലേ?"
"എന്നെ ഇപ്പം കൊണ്ട് പോയാ മതി" 
"ശെരി പോര്"മാമൻ പറഞ്ഞത് കേട്ടപ്പോ അവനു തുള്ളി ചാടാൻ തോന്നി, "അളിയന് വേറെ പണിയൊന്നുമില്ലേ?",അച്ഛൻ ചോദിച്ചു,"സജിയെ നീ എപ്പഴാട കടലിന്റെ അറ്റത്തു പോയത്?നീ പിള്ളേരെ ഓരോന്ന് പറഞ്ഞു പറ്റിക്കുന്നത് ഞങ്ങലരിയുന്നുണ്ടേ.."കൂട്ടത്തിൽ നിന്നു ആരോ വിളിച്ചു പറഞ്ഞു,മാമൻ ചിരിച്ചു കൊണ്ട് വള്ളം തള്ളി,
ദൂരെ നിന്നും ലക്ഷ്മി വരുന്നത് അവൻ കണ്ടു,പെണ്ണ് ഇങ്ങു വരട്ടെ,കടലിൽ പോകുന്ന കാര്യം കേള്ക്കുമ്പോ അവൾ ഞെട്ടും,പാര വെക്കുമോ അവൾ,നോക്കാം.. 
"നീയെന്താ ചെക്കാ തേങ്ങ എന്നുവാണോ?" മേലോട്ട് നോക്കി നിക്കുന്ന അവനോടു അവൾ ചോദിച്ചു,അവൻ പറഞ്ഞു,"ഞാനും പോകുവാ.." 
"എങ്ങോട്ട്?"
"കടലിൽ,അച്ഛന്റേം മാമന്റേം കൂട്ടത്തിൽ.."
അവൾ പൊട്ടിച്ചിരിച്ചു,"എന്തിനു,ചൂണ്ടക്കു കൊളുത്തായിട്ടോ?"
അവൻ ഒന്നും പറഞ്ഞില്ല,പോയി വരട്ടെ,എന്നിട്ട് പറയാം,
"നേരാണോ അച്ഛാ,സന്ജൂം നിങ്ങടെ കൂടെ വരുവാ?"
അതെ... മാമൻ പറഞ്ഞു,
ലക്ഷ്മി ഒന്നും മിണ്ടീല്ല,മെല്ലെ അവന്റെ അടുത്ത് ചെന്നു പറഞ്ഞു,"സന്ജൂ വല്യ കാറ്റ് വരും,വള്ളത്തിനു വല്ലോം പറ്റിയാൽ, ഇവരൊക്കെ വല്യ ആൾക്കാരാ അവര് നീന്തനെ പോലെ നിയ്ക്ക് പറ്റില്ല,"
അമ്പടീ.... അവൻ മനസ്സില് പറഞ്ഞു, പോക്ക് മുടക്കാനുള്ള സോപ്പാ,എന്ത് വന്നാലും പോയെ പറ്റൂ, അവൻ തിരിഞ്ഞു നിന്നു,
അവൾ അവന്റെ മുഖത്തിന്‌ നേരെ വന്നു വീണ്ടും പറഞ്ഞു,"സഞ്ജു എനിക്ക് പേടിയാ,നീ പോകണ്ട,നമ്മക്ക് ഇവിടെ കളിക്കാം,നീ പോയാൽ പിന്നെ ഞാൻ ഒറ്റയ്ക്ക് ഇരിക്കണ്ടേ,,,"
"അതെന്താ ഈ കരേല് വേറെ കുട്ട്യോള് ഇല്ലേ? "അവൻ കളിയാക്കി ചോദിച്ചു,
അവളുടെ വലിയ കണ്ണുകളിൽ മറ്റൊരു കടൽ നിറഞ്ഞു,അവൻ ശ്രെദ്ധിക്കാൻ ninnilla,അല്ലെങ്കിൽ ചെക്കാ,പൊട്ടാ,എന്നൊക്കെ വിളിക്കുന്ന പെണ്ണാ,ഇന്ന് ദേ സന്ജൂ ന്നു,എന്നാ പിന്നെ ശാരദ ടീച്ചർ ഹാജര് വിളിക്കുന്ന പോലെ ഇനീഷ്യലും കൂട്ടി വിളിച്ചു കൂടെ..
അവൾ അപ്പോഴും അവന്റെ മുഖത്തേക്ക് നോക്കി നിന്നു,"നീ ഒരു ഉപകാരം ചെയ്യുവോ?" അവൻ പറഞ്ഞു, അവളുടെ മുഖം തിളങ്ങി,"പറ ഞാൻ ചെയ്യാം..
" വീട്ടില് പോയി അമ്മയോട് ഞാൻ കടലിൽ പോയി ന്നു പറയുമോ?" അവളുടെ മുഖം വീണ്ടും വാടി,അവൾ നിലത്തേക്കു നോക്കി കൊണ്ട് ശ്വാസം വിട്ടു,അവനു ചിരി വന്നു,ഇച്ചിരി മുന്പ് വരെ എന്താരുന്നു പെണ്ണിന്റെ അഹങ്കാരം..
"ഡാ നീ വരണുണ്ടോ?" അച്ഛന്റെ വിളി കേട്ടു അവൻ "പോണു" എന്ന് മാത്രം പറഞ്ഞു കൊണ്ട് ഓടി,അവൻ ഓടിയപ്പോൾ പിന്നിലേക്ക്‌ മണൽ തെരിച്ചുകൊണ്ടിരുന്നു .. അവൻ ഓടി വള്ളത്തിൽ കയറി,എല്ലാവരും കൂടി വള്ളം തള്ളി തിരമാലക്കും അപ്പുരതാക്കി,ചാടി കയറി എല്ലാവരും കൂടി ആഞ്ഞു തുഴഞ്ഞു,അവൻ വള്ളത്തിന്റെ അമരത്ത് ചെന്നു അച്ഛന്റെ തുണിയിൽ പിടിച്ചു കൊണ്ട് ദൂരേക്ക് നോക്കി,ലക്ഷ്മി ഒരു തെങ്ങിന്റെ ചുവട്ടിൽ നില്ക്കുന്നു,അവന്റെ മനസ്സില് എന്തോ ഒരു വിങ്ങൽ,അവൻ അവളെ നോക്കി കൈ വീശി കാട്ടി,
ആടിയുലയുന്ന വള്ളത്തിൽ അവൻ,അവനും വള്ളക്കാരുടെ പാട്ടും അകന്നു പോകുമ്പോൾ അവളുടെ കണ്ണുകൾ തുളുമ്പി,അവൾ അവനെ നോക്കി കൈ വീശി കാട്ടി, ഒരു കാറ്റ് പോലെ.....

pratheesh: മലകളെ തിരഞ്ഞു...

pratheesh: മലകളെ തിരഞ്ഞു...: ""എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്,എന്നെയും കൊണ്ട്പോകുമോ?''  അവന്‍ ആകാശത്തിനോട് ചോദിച്ചു...... ആകാശം പറഞ്ഞു, ഞാന്‍ എങ്ങും പ...

pratheesh: ഞാനൊന്നു പ്രണയിച്ചോട്ടെ....പ്രണയത്തിന്റെ പ്രത്യയശ...

pratheesh: ഞാനൊന്നു പ്രണയിച്ചോട്ടെ....
പ്രണയത്തിന്റെ പ്രത്യയശ...
: ഞാനൊന്നു പ്രണയിച്ചോട്ടെ.... പ്രണയത്തിന്റെ പ്രത്യയശാസ്ത്രങ്ങളാല്‍ നിങ്ങളെന്റെ വഴിമുടക്കാതിരിക്കുക സദാചാരത്തിന്റെ കെട്ടുപാടുകളാല്‍ നിങ്ങളെ...

ഒരുപാട് നാളുകൾക്കു ശേഷമാണ് ഞാൻ ഈ പുസ്തകം തുറക്കുന്നത്;അതും എന്തെങ്കിലും എഴുതാനോ വായിക്കാനോ അല്ല,ഞാൻ ഒളിപ്പിച്ചു വെച്ച മയിൽ‌പ്പീലി പ്രസവിച്ചോ എന്നറിയാൻ....

ഒരുപാട് നാളുകൾക്കു ശേഷമാണ് ഞാൻ ഈ പുസ്തകം തുറക്കുന്നത്;അതും എന്തെങ്കിലും എഴുതാനോ വായിക്കാനോ അല്ല,ഞാൻ ഒളിപ്പിച്ചു വെച്ച മയിൽ‌പ്പീലി പ്രസവിച്ചോ എന്നറിയാൻ....