Thursday, January 30, 2014

എന്തിനെന്നെ പത്മവ്യൂഹത്തിലേക്ക് എറിഞ്ഞു കൊടുത്തു
എന്നച്ഛൻ,മരണ മുഖമാമതെന്നറിഞ്ഞു കൊണ്ട്....
അറിവിൽ കുരുത്തവൻ ഞാനെന്നറിഞ്ഞമ്മ
എന്തിനായമ്മിഞ്ഞ പാലുനൽകി

Saturday, January 18, 2014

                ഒരു ന്യൂ ജെനെറേഷൻ പ്രണയകഥ...

റെയിൽവേ സ്റ്റെഷനിൽ നല്ല തിരക്കുണ്ടായിരുന്നു... ആ തിരക്കിനിടയിലും അവൻ അവളുടെ കയ്യിൽ മുറുകേ പിടിച്ചു.... അവൻ ട്രെയിൻ ടിക്കെറ്റിൽ ഒന്ന് കൂടി നോക്കി,പ്ലാറ്റ്ഫോം നംബരിലെക്കും.മുന്നിൽ ഓടി കളിച്ചു കൊണ്ടിരുന്ന നോർത്ത് ഇന്ത്യൻ പെണ്‍കുട്ടി അവനെ നോക്കി ചിരിച്ചു,ചെമ്പൻ മുടിയുള്ള ഒരു കൊച്ചു കുട്ടി,അവൾ രണ്ടു കയ്യും ചേര്ത്തു പിടിച്ച് അവനെ തന്നെ നോക്കി ചിരിച്ചു,അവൻ ചിരിച്ചപ്പോൾ അവൾ തിരിഞ്ഞോടി,വീഴാൻ പോയപ്പോൾ അവൻ പിടിക്കാൻ ചെന്ന്,അപ്പോഴേക്കും ആ കുട്ടിയുടെ അമ്മ എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവളെ പിടിച്ചു കൊണ്ട് പോയി.... അവൻ തിരിഞ്ഞു നോക്കി,അവൾ ഇപ്പോഴും അവിടെ തന്നെ നിൽക്കുകയാണ്,എന്തോ ആലോചിച്ചു കൊണ്ട്..അവൻ അടുത്തു ചെന്ന് തോളത്ത് തട്ടി,"ഹലോ,പോകണ്ടേ...." അവൾ ആലോചനയിൽ നിന്നും ഞെട്ടി ഉണർന്നു,എന്നിട്ട് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു"വേണ്ട"
അവനും ചിരിച്ചു..അവൾ അവന്റെ ഒപ്പം നടന്നു കൊണ്ട് ചോദിച്ചു,"ഈ വെക്കേഷൻ കണ്ടു പിടിച്ചതാരാ ?,ശേ വേണ്ടാരുന്നു...." അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു,"ആരായാലെന്താ,രണ്ടു മാസം വീട്ടിൽ പോയി നിന്നു കൂടെ..."
"രണ്ടു മാസം ഇനി നമ്മൾ തമ്മിൽ കാണില്ല,അല്ലെ?" അവളുടെ സ്വരത്തിൽ വല്ലാത്ത ഒരു വിഷാദമുണ്ടായിരുന്നു...
"ഏയ്,നിനക്ക് കാണണമെന്ന് തോന്നുമ്പോൾ ഞാൻ വരാം"
അവൾ പെട്ടന്ന് നടത്തം നിർത്തി "അതെന്താ നിനക്ക് എന്നെ കാണണമെന്ന് തോന്നില്ലേ?" അവൻ തിരിഞ്ഞു നിന്ന് പറഞ്ഞു"നമുക്ക് പിന്നെ വഴക്കിടാം ,ഇപ്പൊ ട്രെയിൻപോകും "
"ഓ എന്നെ പറഞ്ഞു വിടാൻ ധൃതി ആയല്ലേ..."അവൾ പരിഭവിച്ചു....
അവൻ ചിരിച്ചു..."എത്തിയാലുടനെ വിളിക്കണം" "നോക്കട്ടെ..." അവൾ പറഞ്ഞു..."എങ്ങോട്ടാ"അവൻ അവളുടെ ബാഗിൽ പിടിച്ചു നിർത്തി ,"ഇതാ കമ്പാർട്ട്മെൻറ് " അവൾ ട്രെയിനിൽ കയറി,ട്രെയിൻ ചെറുതായി ചലിച്ചു തുടങ്ങി..അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു,"എത്തിയാലുടൻ വിളിക്കണം..."
"മം..."അവൾ മൂളി,അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ട്രെയിൻ വേഗത കൂട്ടി....അവൻ അവളുടെ കയ്യിൽ  നിന്ന് വിട്ടു,അവൾ കൈ വീശി കാണിച്ചു..അവൻ ട്രെയിനും അവളും കണ്ണിൽ നിന്നും മറയുന്നത് വരെ പുഞ്ചിരിച്ചു കൊണ്ട് നിന്നു...

     ബാഗെല്ലാം മുകളിൽ വെച്ച ശേഷം അവൾ മൊബൈൽ എടുത്ത് മെസ്സേജ് ടൈപ് ചെയ്തു...'ഡാ,ഞാൻ സ്റ്റേഷനിൽ നിന്നും പോന്നു,മൂന്നു മണിക്കൂറിനുള്ളിൽ എത്തും,ബൈക്കുമായി വരണം....'
അടുത്ത മെസ്സേജ് അവനും അയച്ചു,'മിസ്സ്‌ യു ഡിയർ ...'

        അവൻ റെയിൽവേ സ്റ്റെഷനു പുറത്തുള്ള കടയിൽ കയറി"ചേട്ടാ ഒരു സിഗരട്ട്.."അപ്പോഴാണ്‌ അവന്റെ മൊബൈൽ റിംഗ് ചെയ്തത്,അവൻ കോൾ അറ്റൻഡ് ചെയ്തു,
"ആ എടി നീ എവിടാ.... ഞാൻ എന്റെ ഫ്രെണ്ടിന്റെ കൂടെ റെയിൽവേ സ്റ്റെഷനിൽ വന്നതാ......ശെരി ഇപ്പൊ വരാം...."
അവൻ കോൾ കട്ട് ചെയ്തു, വണ്‍ മെസ്സേജ് റിസീവ്ഡ് 'മിസ്സ്‌ യു ഡിയർ ...'
അവൻ മെസ്സേജ് ഡിലീറ്റ് ചെയ്തു കൊണ്ട് ഫോണ്‍ പോക്കെറ്റിൽ ഇട്ടു,സിഗരട്ട് കത്തിച്ച് ഒരു പുകയും ഊതി ബൈക്കിനു നേരെ നടന്നു......

Friday, January 17, 2014

             ഭാരതിയുടെ കഥ 

ഒരു പാട് നാളായി ഭാരതിയെ കുറിച്ച് എഴുതണമെന്ന് കരുതിയിട്ട് ....
ഭാരതി അല്ല ഭാരതി മാഡം ... 
ഞാൻ ആദ്യമായി ഭാരതിയെ കാണുന്നത് ഒരു ദിവസം ഉച്ചക്കാണ്...ലഞ്ച് ബ്രേക്കിന് ഞാനും പ്രകാശ് സാറും ഊണ് കഴിക്കാൻ പോകുമ്പോൾ പിന്നിൽ നിന്നും ഒരു വിളി... "സാർ...ഹാവ് യുർ ലഞ്ച് സാർ..." പ്രകാശ് സാർ തിരിഞ്ഞു നിന്ന് പറഞ്ഞു... "നോ..." പിന്നെ തെലുന്ഗിൽ പറഞ്ഞു,ഹാവ് അല്ല,ഹാഡ്...
സാറിനും അവൾക്കും തെലുങ്കറിയാം,എന്നാ പിന്നെ തെലുങ്കിൽ ചോദിച്ചാൽ പോരെ? ഞാൻ ചോദിച്ചു... പ്രകാശ് സാർ ചിരിച്ചു... എന്നിട്ട് ചോദിച്ചു,സാർ ഭാരതി മിസ്സിനെ പരിച്ചയപെട്ടില്ലേ?
അതൊരു കദന കഥ... അവിടെ സുന്ദരിമാരായ ഒരു പാട് ടീച്ചർമാർ ഉണ്ടെങ്കിലും,അവര്ക്ക് ഇന്ഗ്ലീഷും,എനിക്ക് തെലുങ്കും അറിയാത്തതിനാൽ ഞാനും അവരും ഒരു അകലം പാലിച്ചു...അല്പം വേദന കലർന്ന ഒരകലം.....

          പക്ഷെ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി ഭാരതി ഞങ്ങളോട് കൂടുതൽ ഇടപഴകിയിരുന്നു,അവരുടെ മുടി ആണ്കുട്ടികളുടെത് പോലെ മുറിച്ചിരുന്നു,അത് പക്ഷെ ആന്ധ്രയിൽ സാധാരണമായിരുന്നു,അവർ അമ്പലങ്ങളിൽ പൊയ് മുടി കളയുന്ന പതിവ് കൂടുതലായിരുന്നു,അവിടെയുല്ലവര്ക്ക് ഭക്തി കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളൂ ...
          മുറിഞ്ഞ ഇംഗ്ലീഷിൽ ഭാരതി ഞങ്ങളോട് സംസാരിക്കുമ്പോൾ,ഒരിക്കൽ ഞാൻ പറഞ്ഞു ടീച്ചർ എന്തിനാണ് എന്നോട് സംസാരിക്കാൻ വരുന്നത്? "സർ ഞാൻ സംസാരിക്കുന്നത് കൊണ്ട് സർ നു കുഴപ്പ , മുണ്ടോ?" ഞാൻ പറഞ്ഞു "ഇല്ല പക്ഷെ..."എന്നെ പറയാൻ സമ്മതിക്കാതെ ഭാരതി പറഞ്ഞു,"എനിക്ക് ഇന്ഗ്ലീഷ് പഠിക്കണം,അത് കൊണ്ടാണ്..." ഇംഗ്ലീഷ് മെച്ചപെടുത്താൻ ഏറ്റവും നല്ല വഴി ഇംഗ്ലീഷിൽ സംസാരിക്കുക എന്നതാണ്..."പക്ഷെ ടീച്ചർ ഇംഗ്ലീഷ് പഠിച്ചതല്ലേ,പിന്നെന്താ?" "ഇല്ല സർ ,ഞാൻ പഠിച്ചിട്ടില്ല,എനിക്ക് മൂന്ന് ആങ്ങളമാർ ആയിരുന്നു,വീട്ടിലെ സാമ്പത്തികം കുറവായത് കൊണ്ടും ഞാൻ ഒരു പെണ്‍കുട്ടി ആയതു കൊണ്ടും എന്നെ ഗവേർന്മേന്റ്റ് സ്കൂളിൽ ആണ് പഠിപ്പിച്ചത്,ആങ്ങളമാർ ഇന്ഗ്ലീഷ് മീടിയത്തിലും,പക്ഷേ എനിക്ക് മാത്രമേ ജോലി കിട്ടിയുള്ളൂ,വീട്ടിൽ ശെരിക്കും ഒരു തരം തിരിവ് ഉണ്ടായിരുന്നു,അവരോടുള്ള വാശി കൊണ്ടാണ് ഞാൻ പഠിച്ചതും,ജോലി വാങ്ങിയതും,എന്റെ മുടി ആണ്‍കുട്ടികളുടെ മുടി പോലെ വെട്ടി നിർത്തുന്നതും ....." അത് പറയുമ്പോൾ ഭാരതിയുടെ മുഖത്ത് കണ്ടത് ദേഷ്യമോ സങ്കടമോ അല്ല,ജീവിതത്തെ വെട്ടി പിടിച്ച ഒരാളുടെ ആനന്ദമായിരുന്നു...

      ഇത് കേൾക്കുമ്പോൾ ആർക്കും ചിരി വരും,പക്ഷേ കേരളത്തിനു പുറത്തുള്ള മിക്ക സംസ്ഥാനങ്ങളിലെയും സ്ഥിതി ഇത് തന്നെയാണ്,ഇവിടെയും ഞാൻ കണ്ടിട്ടുണ്ട് സ്വന്തം വീട്ടില് പോലും പെണ്‍കുട്ടികളോടുള്ള ഇത്തരം തരംതിരിവുകൾ....പെണ്കുട്ടികള്ക്ക് എന്ത് ചെയ്തിട്ടും കാര്യമില്ല,അതൊരു തരാം നഷ്ട കച്ചവടമാണെന്നുള്ള ഒരു തരം മനോഭാവം... ഇപ്പോഴും മുടി വളർത്തുന്ന,ഇരുട്ടിൽ കഴിയുന്ന എത്രയോ ഭാരതിമാർ ഈ രാജ്യത്ത് ഉണ്ടാകാം അല്ലേ .....